രണ്ടാനമ്മയുടെ മർദനമേറ്റ കുട്ടി ഇനി വല്യമ്മയുടെ സംരക്ഷണയിൽ
ആദിക്കാട്ടുകുളങ്ങരയിൽ കുട്ടിക്ക് മർദനമേറ്റ സംഭവം. കുട്ടിയെ വല്യമ്മയുടെ സംരക്ഷണയിലേക്ക് മാറ്റി. സി ഡബ്ല്യൂ സി സംരക്ഷണം നൽകാമെന്ന് അറിയിച്ചെങ്കിലും കുട്ടി സമ്മതിച്ചില്ല തുടർന്നാണ് വല്യമ്മയുടെ സംരക്ഷണയിലേക്ക് മാറ്റിയത്. ഔദ്യോഗിക പത്രം വല്യമ്മ ഏറ്റുവാങ്ങി.
അച്ഛനോട് ഇനി ഉപദ്രവിക്കരുതെന്ന് പറഞ്ഞാൽ മതിയെന്നും. വല്യമ്മക്കൊപ്പം നിന്നോളാമെന്നും കുട്ടി അറിയിക്കുകയായിരുന്നു. മികച്ച വിദ്യാഭ്യാസം നൽകി കുട്ടിയെ വളർത്തുമെന്ന് വല്യമ്മ ഉറപ്പ് നൽകിയതായി സി ഡബ്ല്യൂ സി ചെയർപെഴസൺ സതീദേവി പറഞ്ഞു.
അതേസമയം, വീട്ടിൽ ബന്ധുക്കളിൽനിന്ന് ദുരനുഭവങ്ങൾ നേരിടുന്ന സ്കൂൾ വിദ്യാർത്ഥികളെ സംരക്ഷിക്കുമെന്നും ഇതിനായി കർമപദ്ധതികൾ രൂപീകരിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. സ്കൂളുകളിൽ പരാതിപ്പെട്ടി സ്ഥാപിക്കും, ഇതിൽ പേരെഴുതാതെ വരുടെ അനുഭവങ്ങളും ന്യായമല്ലാത്ത കാര്യങ്ങളും രേഖപ്പെടുത്താമെന്നും മന്ത്രി പറഞ്ഞു.
പരാതിപ്പെട്ടിയിൽ വരുന്ന കാര്യങ്ങൾ എല്ലാ ആഴ്ചയിലും പരിശോധിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കുകയും, ഇക്കാര്യം സർക്കാരിനെ അറിയിക്കണമെന്നും മന്ത്രി നിർദേശിച്ചിട്ടുണ്ട്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍