ചുരത്തിന് താഴെ കുടുങ്ങിയ ഭീമൻ യന്ത്രം കയറ്റിയ കണ്ടെയ്നർ ലോറി ചുരം കയറാൻ ഒരുങ്ങുന്നു.
താമരശ്ശേരി :ചുരം കയറുന്നതിനായി ഒന്നര മാസത്തോളമായി അടിവാരത്ത് നിർത്തിയിട്ടിരിക്കുന്ന രണ്ടു വലിയ ലോറികൾ താമരശ്ശേരി ചുരത്തിലൂടെ കടത്തിവിടുന്നതിനായിേ ദേശീയ പാത , പോലീസ്, മോട്ടോർ വാഹനവകുപ്പ് ഉന്നത ഉദ്യോഗസ്ഥരുടെ സംയുക്തമായി റിപ്പോർട്ട് തയാറാക്കി.
കോഴിക്കോട് ജില്ലാ കലക്ടറുടെ നിർദേശപ്രകാരം തയാറാക്കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തിരക്കു കുറഞ്ഞ സമയം തെരഞ്ഞെടുത്ത് ഈ വലിയ വാഹനങ്ങൾ ചുരം കയറ്റി വിടുന്നതിനായി തീരുമാനമെടുക്കുന്നത്. ദേശീയപാത ഉദ്യോഗസ്ഥരായ എക്സി. എഞ്ചിനീയർ ഗിരിജ, അസി.എക്സി. എഞ്ചിനീയർ റെനി മാത്യു, അസി.എഞ്ചിനീയർ സുനോജ്, മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥരായ ആർ.ടി.ഒ സുമേഷ് പി.ആർ, എം വി.ഐമാരായ സുമേഷ് പി.ജി., രാജീവൻ, പോലീസ് എസ് ഐ വിപിൻ, ചുരം സംരക്ഷണ സമിതി ജനറൽ സെക്രട്ടറി ഷൗക്കത്ത് എലിക്കാട് എന്നിവർ ചുരത്തിലെ ഓരോ സ്ഥലങ്ങളും സംയുക്തമായി പരിശോധന നടത്തി റിപ്പോർട്ട് തയ്യാറാക്കി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍