പ്രസവമെടുത്തത് ഭര്‍ത്താവും മകനും ചേര്‍ന്ന്; കൊല്ലത്ത് വീട്ടിലെ പ്രസവത്തിനിടെ യുവതിയും കുഞ്ഞും മരിച്ചു


കൊല്ലം: ചടയമംഗലത്ത് വീട്ടിലെ പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ചു. കള്ളിക്കാട് സ്വദേശിനി അശ്വതിയും നവജാത ശിശുവുമാണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. യുവതിക്ക് പ്രസവ വേദനയുണ്ടായതിനെ തുടര്‍ന്ന് ഭര്‍ത്താവും മറ്റൊരു മകനും ചേര്‍ന്ന് പ്രവസമെടുക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

ഇന്നലെ അര്‍ധരാത്രി ഒരു മണിയോടെയാണ് അശ്വതിക്ക് പ്രവസവേദനയുണ്ടായത്. ഇവരെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ തയ്യാറാകാതെ വീട്ടിലുണ്ടായിരുന്ന ഭര്‍ത്താവും മകനും ചേര്‍ന്ന് പ്രസവമെടുക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇന്ന് രാവിലെ വിവരം അറിഞ്ഞ നാട്ടുകാരാണ് പൊലീസില്‍ വിവരം അറിയിച്ചത്. അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് ഭര്‍ത്താവിനെ ചോദ്യം ചെയ്യുകയാണ്.

അശ്വതി ഗര്‍ഭിണിയാണെന്ന വിവരം അറിഞ്ഞിരുന്നില്ലെന്ന് ഇവരുടെ അയല്‍വാസികളും പറയുന്നു. ഇതിന് മുമ്പും അശ്വതി വീട്ടില്‍ പ്രസവിച്ചിട്ടുണ്ടെന്നും രണ്ട് തവണയും പ്രസവത്തില്‍ നവജാതശിശുക്കള്‍ മരണപ്പെട്ടെന്നും പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ പൊലീസ് അന്വേഷണം തുടരുകയാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍