കോഴിക്കോട് ജില്ലയിൽ ഇന്ന് കനത്ത മഴ ; കുട്ടികള്‍ ജലാശയങ്ങളിലും വെള്ളക്കെട്ടുകളിലും ഇറങ്ങരുത്


താമരശ്ശേരി :മഴ തുടരുന്ന സാഹചര്യത്തില്‍ കുട്ടികള്‍ ജലാശയങ്ങളിലും വെള്ളക്കെട്ടുകളിലും ഇറങ്ങുന്നില്ലെന്ന് രക്ഷിതാക്കള്‍ ഉറപ്പാക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി യോഗം നിര്‍ദേശിച്ചു. പലപ്പോഴും ഇങ്ങനെ കുട്ടികള്‍ അപകടങ്ങളില്‍ പെടുന്ന സാഹചര്യം ഉണ്ടാകാറുണ്ട്. അതിനാല്‍ സ്‌കൂള്‍ അവധി പോലുള്ള അവസരങ്ങളില്‍ രക്ഷിതാക്കള്‍ പ്രത്യേക ശ്രദ്ധ ഇക്കാര്യത്തില്‍ പുലര്‍ത്തണം. നിരോധനം വകവെക്കാതെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ പോകുന്നതും അപകടകരമാണ്. ഇങ്ങനെ അനധികൃതമായി മഴക്കാലത്ത് വെള്ളച്ചാട്ടത്തിലും കടലിലും ഇറങ്ങുന്നത് പലപ്പോഴും വലിയ ദുരന്തങ്ങള്‍ക്ക് പോലും കാരണമാകും. അതിനാല്‍ ഇക്കാര്യങ്ങളില്‍ രക്ഷിതാക്കളും അധ്യാപകരും പ്രത്യേകം ജാഗ്രത പുലര്‍ത്തണമെന്നും യോഗം ആവശ്യപ്പെട്ടു.

പൊട്ടിവീഴുന്ന വൈദ്യുത കമ്പികളില്‍ തൊടാതിരിക്കാന്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കണമെന്ന് യോഗം നിര്‍ദേശിച്ചു. ജില്ലയില്‍ ശക്തമായ മഴയും കാറ്റും കാരണം മരങ്ങള്‍ വീണും മറ്റും വൈദ്യുത കമ്പികള്‍ പൊട്ടിവീഴുന്ന സാഹചര്യം ഉണ്ടാകുന്നുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ കെഎസ്ഇബിയില്‍ വിവരം അറിയിക്കുന്നതിനൊപ്പം വൈദ്യുത കമ്പികളില്‍ ആരും തൊടാതിരിക്കാനുള്ള നടപടി കൂടി പൊതു ജനങ്ങള്‍ സ്വീകരിക്കണം. അടുത്ത ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്ന മുന്നറിയിപ്പിന്റെ സാഹചര്യത്തില്‍ എല്ലാ വകുപ്പുകളും ജാഗ്രത പുലര്‍ത്തണമെന്ന് കളക്ടര്‍ നിര്‍ദേശം നല്‍കി.

പൂളക്കടവ്. 

അതേസമയം മലയോര മേഖലയിൽ ഇടവിട്ടുള്ള ശക്തമായ മഴ തുടരുന്നു. പൂനൂര്‍ പുഴയില്‍ ജല നിരപ്പ് ഉയരുന്നു. പുഴയ്ക്ക് അരികിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. ഇന്നും മഴ മുന്നറിയിപ്പ് ഉള്ളതിനാല്‍ ജാഗ്രത പാലിക്കണം.നിലവില്‍ വീടുകളിൽ എവിടെയും വെള്ളം കയറിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
പുനൂർ പുഴയോര നിവാസികൾ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ മറ്റും ആശയവിനിമയങ്ങൾ കൈമാറുന്നത്  പൂനൂർ പുഴയരികിൽ താമസിക്കുന്നവർക്ക് ആശ്വാസകരമാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍