നാളെ ഭാരത് ബന്ദ് ; കേരളത്തെ എങ്ങനെ ബാധിക്കും?
ന്യൂഡൽഹി: ആഗസ്റ്റ് 21 ന് ഭാരത് ബന്ദിന് ആഹ്വാനം ചെയ്‌തിരിക്കുകയാണ് സംവരണ ബച്ചാവോ സംഘർഷ് സമിതി. എസ് സി- എസ്‌ടി വിഭാഗങ്ങൾക്കിടയിലെ ഉപസംവരണത്തിന് സംസ്ഥാനങ്ങൾക്ക് തീരുമാനമെടുക്കാം എന്ന സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
www.korangadnews.in
സംവരണം സംബന്ധിച്ച സുപ്രീം കോടതി വിധിയെ ചോദ്യം ചെയ്യുകയും അത് പിൻവലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യുക എന്നതാണ് ഭാരത് ബന്ദിന്റെ പ്രധാന ലക്ഷ്യം.
ഭാരത് ബന്ദ് ആശുപത്രി, പത്രം, പാൽ ആംബുലൻസുകൾ പോലുള്ള അടിയന്തര സേവനങ്ങളെ ബാധിക്കില്ല. പൊതുഗതാഗതം സ്‌തംഭിക്കാനും ചില സ്വകാര്യ ഓഫീസുകൾ അടച്ചിടാനും സാധ്യതയുണ്ട്.
ബഹുജൻ സംഘടനകൾ ഭാരത് ബന്ദിൽ ചേരുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം കേരളത്തിൽ ഭാരത് ബന്ദ് വലിയ സ്വാധീനം ചെലുത്തില്ല. ഭാരത് ബന്ദിനോട് അനുഭാവവും ഐക്യദാർഢ്യവും പ്രകടിപ്പിച്ച് റാലികളും യോഗങ്ങളും നടന്നേക്കും.
ഈ വർഷം ഇതാദ്യമായല്ല ഭാരത് ബന്ദ് നടക്കുന്നത്. ആവശ്യങ്ങൾ ഉന്നയിച്ച് കർഷക സംഘടനകൾ ഫെബ്രുവരി 16ന് ബന്ദ് സംഘടിപ്പിച്ചിരുന്നു. എന്നിരുന്നാലും, ഇന്ത്യയുടെ മിക്ക ഭാഗങ്ങളിലും ഇത് വലിയ സ്വാധീനം ചെലുത്തിയില്ല, എന്നാൽ പഞ്ചാബിലും ഹരിയാനയിലും കർഷക പ്രക്ഷോഭങ്ങൾ ഉണ്ടായിരുന്നു.
