യുവാക്കളുടെ സത്യസന്ധതയിൽ യുവതിക്ക് തിരികെ ലഭിച്ചത് മൂന്നര ലക്ഷത്തിൻ്റെ സ്വർണാഭരണം

 ബാലുശ്ശേരി : യുവാക്കളുടെ സത്യസന്ധതയിൽ ഈ കുടുംബത്തിനു തിരികെ ലഭിച്ചത് നാലെ മുക്കൽ പവൻ  സ്വർണാഭരണം. എകരൂൽ വള്ളിയോത്ത് തോരക്കാട്ടിൽ ഷുബൈഹും വള്ളിയോത്ത് കണ്ണോറക്കണ്ടി അഷ്ബാൻ എന്നിവർക്ക് വീണുകിട്ടിയ സ്വർണാഭരണം ബാലുശ്ശേരി പൊലീസ് സ്‌റ്റേഷനിൽ ഏൽപ്പിച്ച് മാതൃകയായത്. ജൂൺ 30 ന് പ നന്മണ്ട റോഡിലൂടെ കാർ ടെസ്‌റ്റ് ഡ്രൈവ് ചെയ്‌ത് വാഹനം പരിശോധിക്കാനായി പുറത്തിറങ്ങിയപ്പോഴാണ ഇരുവർക്കും സ്വർണാഭരണങ്ങൾ ലഭിച്ചത്. കാറിൻ്റെ ഡോർ തുറന്ന് ഇറങ്ങുന്ന ഭാഗത്തായിരുന്നു സോക്സി ആഭരണങ്ങളും കണ്ടത്. ഉടൻ തന്നെ ഷുഹൈബം അസ്ബാനും ആഭരണങ്ങൾ സ്‌റ്റേഷനിൽ ഏൽപിച്ചു. ജ്വല്ലറിയിൽ കൊണ്ടുപോയി  പരിശോധിച്ചപ്പോഴാണ് ആഭരണങ്ങൾ സ്വർണ്ണം തന്നെയാണെന്നും  നാലേമുക്കാൽ പവൻ തൂക്കമുണ്ടെന്നും  മനസ്സിലായത്. തുടർന്ന് പൊലീസ് പത്രമാധ്യമങ്ങളിലും സമൂഹ മാധ്യമങ്ങളിലും അറിയിപ്പ് നൽകി. അറിയിപ്പ് കണ്ട കുടുംബം തെളിവുകൾ സഹിതം പൊലീസ് സ്‌റ്റേഷനിൽ ബന്ധപ്പെടുകയായിരുന്നു. യുവതിയും കുടുംബവും കണ്ണൂർ വിമാനത്താവളത്തിൽ നിന്നു കാറിൽ നാട്ടിൽ എത്തിയതായിരുന്നു. ചെറിയ മകളുടെ കാലിൽ ധരിച്ചിരുന്ന പാദസരങ്ങളാണ് നഷ്‌ടപ്പെട്ടത്. വീട്ടിലെത്തിയപ്പോഴാണ് ആഭരണങ്ങൾ നഷ്‌ടമായ വിവരം കുടുംബം അറിയുന്നത്. വിമാനത്താവളത്തിൽ നഷ്ട‌പ്പെട്ടുപോയെന്നു കരുതി വിഷമിച്ചിരിക്കുമ്പോഴാണ് ബാലുശ്ശേരി പൊലീസിൻ്റെ അറിയിപ്പ് കണ്ട് ഇവർ സ്‌റ്റേഷനിൽ എത്തിയത്. തുടർന്ന് ഷുഹൈബിനെയും അസ്ബാനയും പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി. സ്‌റ്റേഷനിൽ എത്തിയ ഇരുവരും ഇൻസ്പെക്ട‌ർ ടി.പി.ദിനേശിൻ്റെ സാന്നിധ്യത്തിൽ ആഭരണം യുവതിക്ക് കൈമാറി. തിരിച്ചുകിട്ടാത്ത വിധം നഷ്ട‌മായെന്നു കരുതിയ സ്വർണാഭരണം തിരികെ ലഭിച്ചതിൻ്റെ സന്തോഷവും നന്ദിയും യുവാക്കളെയും പൊലീസിനെയും അറിയിച്ചാണ് യുവതിയും കുടുംബവും 
മടങ്ങിയത്. മാതൃകാ പ്രവർത്തനം നടത്തിയ യുവാക്കൾക്ക് അഭിന പ്രവാഹമാണ് ഇപ്പോൾ.

വള്ളിയോത്ത് കണ്ണൂർക്കണ്ടി  അഷ്ബാൻ, തോരക്കാട്ടിൽ ഷുഹൈബ് എന്നിവർക്കാണ് സ്വർണാഭരണം കളഞ്ഞുകിട്ടിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍