കോഴിക്കോട് രണ്ടുപേർക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു
കോഴിക്കോട്: കോഴിക്കോട് രണ്ടു പേർക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. മൂന്നു മാസം പ്രായമുള്ള കുട്ടിക്കും ഒരു യുവാവിനുമാണ് രോഗം സ്ഥിരീകരിച്ചത്.
ഓമശ്ശേരി, കൊളത്തൂർ സ്വദേശികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. താമരശ്ശേരിയിൽ പനി ബാധിച്ച് മരിച്ച കുട്ടിക്ക് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചതായി സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇതേ അസുഖം ബാധിച്ച് ചികിത്സയിൽ കഴിയുന്ന രണ്ടുപേരുടെ കൂടി വിവരം ആരോഗ്യവകുപ്പ് പുറത്ത് വിട്ടത്.
താമരശ്ശേരി 4 ക്ലാസ് വിദ്യാർത്ഥി അമീബിക് മസ്തിഷ്ക ജ്വരം വന്നു മരിച്ച സംഭവത്തിൽ സ്കൂളിൽ ബോധവത്കരണം നടത്താനുള്ള തീരുമാനത്തിലാണ് ആരോഗ്യവകുപ്പ്. കോരങ്ങാട് ജി എൽ പി സ്കൂളിൽ നാളെ ബോധവത്കരണ ക്ലാസ് നൽകും. കുട്ടികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും ആണ് ക്ലാസ് നൽകാനുദ്ദേശിക്കുന്നത്. ഇവിടെയുള്ള ജലാശയങ്ങളിൽ കുളിക്കരുത് തുടങ്ങിയ ജാഗ്രത നിര്‍ദേശങ്ങള്‍ ഇന്നലെ തന്നെ പുറത്തുവിട്ടിരുന്നു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍