രാവിലെ പവന് കൂടിയത് 10200 രൂപ: ഉച്ചയോടെ ഇടിവ്

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വലിയ തോതിലുള്ള ചാഞ്ചാട്ടമാണ് ദൃശ്യമാകുന്നത്. രാവിലെ പവന് 10,200 രൂപ വർധിച്ച് വന്‍കുതിപ്പ് നടത്തിയ സ്വർണവില, ഉച്ചയോടെ നേരിയ തോതിൽ കുറഞ്ഞു. ഇന്ന് രാവിലെ 22 കാരറ്റ് സ്വർണത്തിന് പവന് 1,23,120 രൂപയായും ഗ്രാമിന് 15,390 രൂപയായുമാണ് ഉയർന്നത്. എന്നാൽഇറക്കുമതി ചുങ്കം വർദ്ധിപ്പിച്ചതുമായി ബന്ധപ്പെട്ട് വിലനിലവാരo, രൂപയുടെ വിനിമയ നിരക്ക്, ബാങ്ക് നിരക്കുകൾ എല്ലാം ചേർത്ത് നിരക്ക് പുതുക്കിയപ്പോള്‍ പുതുക്കിയ കണക്കുകൾ പ്രകാരം22 കാരറ്റ് സ്വർണവില ഗ്രാമിന് 500 രൂപ കുറഞ്ഞ് 14890 രൂപയായി. ഇതോടെ പവൻ വില 1,19,120 രൂപയിലേക്ക് താഴ്ന്നു.

ഇന്നലെ അർധരാത്രിയോടെ കേന്ദ്ര സർക്കാർ സ്വർണം, വെള്ളി എന്നിവയുടെ ഇറക്കുമതി തീരുവ ആറ് ശതമാനത്തിൽ നിന്ന് 15 ശതമാനമായി വർധിപ്പിച്ചതാണ് വിലക്കയറ്റത്തിന് പ്രധാന കാരണമായത്. 10 ശതമാനം അടിസ്ഥാന കസ്റ്റംസ് തീരുവയും 5 ശതമാനം കാർഷിക അടിസ്ഥാന സൗകര്യ വികസന സെസുമാണ് നിലവിൽ ചുമത്തിയിരിക്കുന്നത്. സ്വർണം, വെള്ളി എന്നിവയ്ക്ക് പുറമെ ആഭരണ നിർമാണത്തിനുപയോഗിക്കുന്ന വസ്തുക്കൾക്കും പ്ലാറ്റിനത്തിനും ഈ തീരുവ ബാധകമാണ്. അടുത്ത ഒരു വർഷത്തേക്ക് അത്യാവശ്യമില്ലാത്ത സ്വർണം വാങ്ങുന്നത് ഒഴിവാക്കണമെന്ന് പ്രധാനമന്ത്രി ജനങ്ങളോട് അഭ്യർഥിച്ചതിന് പിന്നാലെയാണ് ഈ നടപടി ഉണ്ടായത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍