രാത്രി 9 നു ശേഷം വാട്സാപ് സന്ദേശം തെറ്റ്'; പരാതി നൽകിയ വനിതകളെ എം.എസ്.എഫ് യോഗത്തിൽ അപമാനിക്കാൻ ശ്രമമെന്ന് ആരോപണം
കോഴിക്കോട്: കഴിഞ്ഞമാസം പതിനെട്ടാം തീയതി നാലു മണിക്ക് മലപ്പുറം മുൻസിപ്പൽ മുസ്ലിം ലീഗ് ഓഫീൽ നടന്ന MSF ജില്ലാ പ്രവർത്തക സമിതി യോഗത്തിൽ വാക്കേറ്റം നടന്നതായി റിപ്പോർട്ട്. വനിതകളെ കുറിച്ച് MSF ജില്ലാ പ്രസിഡൻ്റ് കബീർ മുതുപറമ്പ് നടത്തിയ മോശം പരാമർശമായിരുന്നു വാക്കേറ്റത്തിന് വഴിയൊരുക്കിയത്. ഹരിതയിലെ ഒരു പെൺകുട്ടി രാത്രി 9 മണിക്ക് ശേഷം തനിക്ക് വാട്സാപ്പിൽ സന്ദേശങ്ങൾ അയച്ചത് തെറ്റാണെന്നായിരുന്നു കബീറിൻ്റെ പരാമർശം. ഇങ്ങനെ സന്ദേശം അയക്കുന്നവർ മോശക്കാരാണെന്നും അഭിപ്രായപ്പെട്ടു. ഈ പരാമർശം വനിതാ ഭാരവാഹി ചോദ്യം ചെയ്തതോടെ യോഗം അലങ്കോലമാവുകയായിരുന്നു.
സംഭവം വിവാദമായതോടെ ആരോപണ വിധേയായ ആഷിഖ ഖാനം കബീർ മുണ്ടുപറമ്പിന് എതിരെ വെല്ലുവിളിയുമായി രംഗത്ത് വന്നു. എന്താണ് ഞാൻ നിങ്ങളുമായിട്ട് മോശമായി ചാറ്റ് ചെയ്തത്. സംഘടനയുമായി ബന്ധപ്പെട്ട വിഷയങ്ങളല്ലാതെ മറ്റെന്തെങ്കിലും എന്നെങ്കിലും ഞാൻ നിങ്ങളോട് സംസാരിച്ചിട്ടുണ്ടോ. എന്തർത്ഥത്തിലാണ് നിങ്ങൾ എനിക്കെതിരെ അപവാദ കഥകൾ മെനയുന്നത്. നിങ്ങടെ കുഞ്ഞാപ്പു സ്വഭാവം കണ്ടുനിൽക്കുന്നവർ ഉണ്ടാവും, പക്ഷേ ആ കൂട്ടത്തിലേക്ക് എന്നെ കൂട്ടേണ്ട. പെട്ടിതാങ്ങിയും കുടപിടിയനുമായ നിങ്ങളെ സംരക്ഷിക്കാൻ മുകളിൽ കുറെയെണ്ണം ഉണ്ടെന്ന് കരുതി അതും വെച്ച് എന്റെ നേർക്ക് വരേണ്ടന്ന രൂക്ഷമായ വിമർശനമാണ് ആഷിഖ ഖാനം ഫേസ്ബുക്കിൽ കുറിച്ചത്
മിസ്റ്റർ കബീർ, മുതുപറമ്പ, നിങ്ങൾ നിങ്ങടെ ഉള്ളിലുള്ള സ്വഭാവം വെച്ചിട്ട് എന്നെ അളക്കാൻ വരരുത്.
ഞാൻ വെല്ലുവിളിക്കുകയാണ് നിങ്ങളെ,
എന്താണ് ഞാൻ നിങ്ങളുമായിട്ട് മോശമായിട്ട് ചാറ്റ് ചെയ്തത്. സംഘടനയുമായി ബന്ധപ്പെട്ട വിഷയങ്ങളല്ലാതെ മറ്റെന്തെങ്കിലും എന്നെങ്കിലും ഞാൻ നിങ്ങളോട് സംസാരിച്ചിട്ടുണ്ടോ. എന്തർത്ഥത്തിലാണ് നിങ്ങൾ എനിക്കെതിരെ അപവാദ കഥകൾ മെനയുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍