വിസ്മയയുടെ മരണം: കിരണിനെ പിരിച്ചുവിട്ട് സര്‍ക്കാര്‍; അപൂര്‍വ നടപടി

കേരളത്തില്‍ ആദ്യമായാണ് സ്ത്രീധന പീഡനം മൂലം ഭാര്യ മരണപ്പെട്ട കാരണത്തിന് ഭര്‍ത്താവിനെ സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും പിരിച്ചു വിടുന്നത്


വിസ്മയ കേസില്‍ കസ്റ്റഡിയിലുള്ള ഭര്‍ത്താവ് കിരണ്‍ കുമാറിനെ സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് പിരിച്ചു വിട്ടു. കേസില്‍ കിരണിന്റെ ഭാഗത്തു നിന്നുള്ള കുറ്റങ്ങള്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി. ഗതാഗത മന്ത്രി ആന്റണി രാജുവാണ് പത്രസമ്മേളനത്തില്‍ ഇക്കാര്യമറിയിച്ചത്. വിസ്മയ കിരണില്‍ നിന്നും സ്ത്രീധനത്തിന്റെ പേരില്‍ പീഡനമേറ്റിരുന്നെന്ന് വ്യക്തമായതായി മന്ത്രി അറിയിച്ചു. നിലവില്‍ ഗതാഗത വകുപ്പില്‍ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറാണ് കിരണ്‍ കുമാര്‍. ഇനി സര്‍ക്കാര്‍ വകുപ്പില്‍ മറ്റൊരു ജോലിയും കിരണിന് ലഭിക്കില്ല. പ്രൊബേഷനിലായിരുന്നതിനാല്‍ പെന്‍ഷനും ലഭിക്കില്ല.

കേരളത്തില്‍ ആദ്യമായാണ് സ്ത്രീധന പീഡനം മൂലം ഭാര്യ മരണപ്പെട്ട കാരണത്തിന് ഭര്‍ത്താവിനെ സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും പിരിച്ചു വിടുന്നത്. അന്വേഷണം പൂര്‍ത്തിയാവുന്നതിനു മുമ്പ് പിരിച്ചു വിടുന്നതും അത്യപൂര്‍വ നടപടിയാണ്. വിസ്മയയുടെ മരണത്തില്‍ സംസ്ഥാന വ്യാപകമായി വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. നാളെ രാവിലെ 11 മണിക്ക് കൊല്ലത്തെ വിസ്മയയുടെ വീട് ആന്റണി രാജു സന്ദര്‍ശിക്കും. ജൂണ്‍ 21 നാണ് വിസ്മയയെ കൊല്ലം പോരുവഴിയിലെ ഭര്‍തൃ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

Toggle navigation Home > Newsroom > Kerala > വിസ്മയയുടെ മരണം: കിരണിനെ പിരിച്ചുവിട്ട് സര്‍ക്കാര്‍; അപൂര്‍വ നടപടി വിസ്മയയുടെ മരണം: കിരണിനെ പിരിച്ചുവിട്ട് സര്‍ക്കാര്‍; അപൂര്‍വ നടപടി കേരളത്തില്‍ ആദ്യമായാണ് സ്ത്രീധന പീഡനം മൂലം ഭാര്യ മരണപ്പെട്ട കാരണത്തിന് ഭര്‍ത്താവിനെ സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും പിരിച്ചു വിടുന്നത് റിപ്പോർട്ടർ നെറ്റ്‌വർക്ക്6 Aug 2021 3:38 PM വിസ്മയ കേസില്‍ കസ്റ്റഡിയിലുള്ള ഭര്‍ത്താവ് കിരണ്‍ കുമാറിനെ സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് പിരിച്ചു വിട്ടു. കേസില്‍ കിരണിന്റെ ഭാഗത്തു നിന്നുള്ള കുറ്റങ്ങള്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി. ഗതാഗത മന്ത്രി ആന്റണി രാജുവാണ് പത്രസമ്മേളനത്തില്‍ ഇക്കാര്യമറിയിച്ചത്. വിസ്മയ കിരണില്‍ നിന്നും സ്ത്രീധനത്തിന്റെ പേരില്‍ പീഡനമേറ്റിരുന്നെന്ന് വ്യക്തമായതായി മന്ത്രി അറിയിച്ചു. നിലവില്‍ ഗതാഗത വകുപ്പില്‍ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറാണ് കിരണ്‍ കുമാര്‍. ഇനി സര്‍ക്കാര്‍ വകുപ്പില്‍ മറ്റൊരു ജോലിയും കിരണിന് ലഭിക്കില്ല. പ്രൊബേഷനിലായിരുന്നതിനാല്‍ പെന്‍ഷനും ലഭിക്കില്ല. Also Read - രമേശ് ചെന്നിത്തല എഐസിസി ഉപാദ്ധ്യക്ഷ സ്ഥാനത്തേക്ക്?; കോണ്‍ഗ്രസില്‍ സമ്പൂര്‍ണ്ണ അഴിച്ചുപണിയുണ്ടായേക്കും കേരളത്തില്‍ ആദ്യമായാണ് സ്ത്രീധന പീഡനം മൂലം ഭാര്യ മരണപ്പെട്ട കാരണത്തിന് ഭര്‍ത്താവിനെ സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും പിരിച്ചു വിടുന്നത്. അന്വേഷണം പൂര്‍ത്തിയാവുന്നതിനു മുമ്പ് പിരിച്ചു വിടുന്നതും അത്യപൂര്‍വ നടപടിയാണ്. വിസ്മയയുടെ മരണത്തില്‍ സംസ്ഥാന വ്യാപകമായി വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. നാളെ രാവിലെ 11 മണിക്ക് കൊല്ലത്തെ വിസ്മയയുടെ വീട് ആന്റണി രാജു സന്ദര്‍ശിക്കും. ജൂണ്‍ 21 നാണ് വിസ്മയയെ കൊല്ലം പോരുവഴിയിലെ ഭര്‍തൃ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. Also Read - സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസ് കണ്ണൂരേക്ക്?; അന്തിമ തീരുമാനം നാളെ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥനായ കിരണുമായി 2020 മാര്‍ച്ചിലായിരുന്നു വിസ്മയയുടെ വിവാഹം. ഭര്‍ത്താവ് നിരന്തരമായി തന്നെ മര്‍ദ്ദിച്ചിരുന്നെന്ന് നേരത്തെ വിസ്മയ ബന്ധുക്കള്‍ക്ക് സന്ദേശമയച്ചിരുന്നു. മര്‍ദ്ദനമേറ്റ ശരീരത്തിലെ മുറിവുകളുടെ ദൃശ്യങ്ങളും വിസ്മയ കൈമാറിയിരുന്നു. മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥനായ കിരണുമായി 2020 മാര്‍ച്ചിലായിരുന്നു വിസ്മയയുടെ വിവാഹം. ഭര്‍ത്താവ് നിരന്തരമായി തന്നെ മര്‍ദ്ദിച്ചിരുന്നെന്ന് നേരത്തെ വിസ്മയ ബന്ധുക്കള്‍ക്ക് സന്ദേശമയച്ചിരുന്നു. മര്‍ദ്ദനമേറ്റ ശരീരത്തിലെ മുറിവുകളുടെ ദൃശ്യങ്ങളും വിസ്മയ കൈമാറിയിരുന്നു. ഭര്‍ത്താവ് കിരണ്‍ സ്ഥിരമായി വിസ്മയയെ ഉപദ്രവിച്ചിരുന്നതായി ബന്ധുക്കള്‍ വ്യക്തമാക്കിയിരുന്നു.

നൂറ് പവന്‍ സ്വര്‍ണ്ണം, ഒന്നേകാല്‍ ഏക്കര്‍ സ്ഥലം, പത്ത് ലക്ഷം രൂപയുടെ കാര്‍ എന്നിവ വിസ്മയയുടെ വീട്ടുകാര്‍ ഭര്‍ത്താവായ കിരണിന് സ്ത്രീ ധനമായി നല്‍കിയിരുന്നു. സ്വര്‍ണത്തിന്റെയും സ്ഥലത്തിന്റെയും കാര്യത്തില്‍ പരാതിയില്ലായിരുന്ന കിരണ്‍ പത്ത് ലക്ഷത്തിന്റെ കാറിനെക്കുറിച്ച് സ്ഥിരമായി പരാതി പറഞ്ഞിരുന്നു. കാറിന്റെ മോഡല്‍ ഇഷ്ടമായില്ലെന്ന് പറഞ്ഞായിരുന്നു പീഡനങ്ങളുടെ തുടക്കം, ആദ്യഘട്ടത്തില്‍ മാനസിക പീഡനമായിരുന്നെങ്കില്‍ പിന്നീടത് ശാരീരിക ഉപദ്രവത്തിലേക്ക് കൂടെ കടന്നു. കാറിന് സിസിയുണ്ടെന്ന് മനസിലായ കിരണ്‍ വിസ്മയയുമായി വീട്ടിലെത്തി. അവിടെ വെച്ച മകളെ തല്ലിയെന്നും തടയാന്‍ ശ്രമിച്ച സഹോദരനെയും അടിച്ചുവെന്നും വിസ്മയയുടെ പിതാവ് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. വിഷയത്തില്‍ പരാതി നല്‍കിയിരുന്നെന്നും ആ പൊലീസ് സ്റ്റേഷനിലെ എസ്‌ഐയെ കിരണ്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചുവെന്നും പിതാവ് ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ കിരണിന്റെ സഹപ്രവര്‍ത്തകര്‍ ഇടപെട്ട് കേസ് ഒതുക്കി.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍