വീട്ടിൽ അജ്ഞാത ശബ്ദം: ശാസ്ത്ര സംഘം പ്രാഥമിക റിപ്പോർട്ട് നൽകി


കുുട്ടൂർ: പറമ്പില്‍ ബസാറിനടുത്ത് പോലൂരിലെ വീടിെൻറ അടിത്തട്ടില്‍നിന്ന് മുഴക്കം കേള്‍ക്കുന്നതിന് കാരണം ഭൂമിക്കടിയിലെ മർദ വ്യത്യാസത്തിലെ വ്യതിയാനമാണെന്ന് പ്രാഥമിക നിഗമനം. പോലൂർ തെക്കെ മാരാത്ത് ബിജുവിെൻറ വീട്ടിലെ ശബ്ദത്തിെൻറ കാരണം സംബന്ധിച്ച് പഠനം നടത്താൻ മന്ത്രി കെ. രാജെൻറ നിർദേശത്തെ തുടർന്ന് എത്തിയ സംഘമാണ് ശബ്ദത്തിൻെറ പ്രാഥമിക കാരണം വെളിപ്പെടുത്തിയത്. കേന്ദ്ര ഭൗമ ശാസ്ത്ര പഠന കേന്ദ്രത്തിലെ റിട്ട. ശാസ്ത്രജ്ഞൻ ഡോ. ജി. ശങ്കറിെൻറ നേതൃത്വത്തിൽ എത്തിയ സംഘമാണ് പരിശോധിച്ചത്.

സോയിൽ പൈപ്പിങ് സാധ്യത സംഘം തള്ളി. സംസ്ഥാന എമര്‍ജന്‍സി ഓപറേഷൻസ് സെൻററിലെ ഹസാര്‍ഡ് ആൻഡ് റിസ്‌ക് അനലിസ്റ്റ് ജി.എസ്. പ്രദീപ്, ജിയോളജിസ്റ്റ് എസ്.ആർ. അജിന്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്ന മറ്റ് അംഗങ്ങള്‍. അപകട സാധ്യതയൊന്നുമില്ലെന്നുമാണ് വിലയിരുത്തൽ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍