തൃശ്ശൂർ
മുഖത്ത് ഉപ്പുതേച്ചു; അരലക്ഷത്തോളം രൂപ വില വരുന്ന ആടിനെ മോഷ്ടിച്ച് അയ്യായിരം രൂപയ്ക്ക് കശാപ്പുകാരന് വിറ്റു
തൃശൂര്‍: വീട്ടില്‍ വളര്‍ത്തുന്ന അരലക്ഷത്തോളം രൂപ വിലവരുന്ന ആടിനെ മോഷ്ടിച്ച് കശാപ്പ് ശാലയില്‍ വിറ്റു. മന്ദലാംകുന്നിലെ റുമൈല എന്ന വീട്ടമ്മയുടെ ഹൈദരാബാദ് ബീറ്റലില്‍പെട്ട ആടിനെയാണാ മോഷ്ടിച്ചത്. ഇതിന് അമ്പതിനായിരം രൂപ വിലമതിക്കുന്നതാണ് ഈ ഇനം ആട്.
മോഷ്ടാവിനെ ഇതുവരെ കണ്ടെത്തനായിട്ടില്ല. വീടിനോട് ചേര്‍ന്ന് വളര്‍ത്തുന്ന കൂട്ടില്‍ നിന്നാണ് ആടിനെ മോഷ്ടിച്ചത്.
കൂട്ടില്‍ ഉപ്പ് വിതറിയിട്ടുണ്ട്. ആടിന്റെ മുഖത്ത് ഉപ്പ് തേച്ചാണ് മോഷ്ടിച്ചതെന്ന് സംശയിക്കുന്നുണ്ട്. ഉപ്പ് മുഖത്ത് തേച്ചാൽ ആട് കരഞ്ഞ് ബഹളമുണ്ടാക്കില്ല എന്ന് പറയപ്പെടുന്നത്. ശനിയാഴ്ച പുലര്‍ച്ചയാണ് ആട് മോഷ്ടിക്കപ്പെട്ടതായി വീട്ടുകാര്‍ അറിയുന്നത്.
കഴിഞ്ഞ ദിവസം ആടിനെ വാങ്ങാന്‍ ഒരാള്‍ വന്നിട്ടുണ്ടായിരുന്നു. എന്നാല്‍ വില കുറച്ചു പറഞ്ഞതിനാല്‍ ആടിനെ കൊടുത്തില്ല. ഒരു വയസിലേറെ പ്രായമുണ്ട് ആടിന്.
ഗുരുവായൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ പേരകം മല്ലാടുള്ള കശാപ്പ് ശാലയിലാണ് ആടിനെ കണ്ടെത്തിയത്. അയ്യായിരം രൂപക്ക് വില്‍ക്കാനാണ് മോഷ്ടാവ് ആടുമായെത്തിയത്.
കശാപ്പ് ശാലയിലുണ്ടെന്ന വിവരമറിഞ്ഞതോടെ റുമൈലയുടെ മകള്‍ വാഹനവുമായി പോയി ആടിനെ വീട്ടിലേക്ക് കൊണ്ടുവന്നു. പ്രതിയെ ഉടനെ പിടികൂടുമെന്ന് പോലീസ് അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍