തൊട്ടാൽ പൊള്ളും തക്കാളി
മലയാളിയുടെ ഭക്ഷണത്തിലെ പ്രധാന ഇനമായ തക്കാളിക്ക് കിലോക്ക് 100 രൂപ. നവംബര്‍ ആദ്യവാരം തുടങ്ങിയ വിലക്കയറ്റം തുടരുകയാണ്
പച്ചക്കറിയിനങ്ങള്‍ക്കെല്ലാം വില കൂടുന്നുണ്ട്. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തക്കാളിവില നൂറിലെത്തുന്നത്. തക്കാളിക്ക് മൊത്തവില 90 രൂപയാണ് കോഴിക്കോട് പാളയം മാര്‍ക്കറ്റില്‍. ചില്ലറവില്‍പനക്കാര്‍ നൂറിന് വില്‍ക്കണം.
പെട്ടിയില്‍ വരുന്ന തക്കാളി കേടുണ്ടാവാനും സാധ്യതയുണ്ട്. കര്‍ണാടക, തമിഴ്നാട് എന്നിവിടങ്ങളില്‍നിന്നാണ് തക്കാളി ഏറ്റവും കൂടുതല്‍ കേരളത്തിലേക്ക് എത്തുന്നത്. കോഴിക്കോട് പാളയത്തേക്ക് മാത്രം പ്രതിദിനം അഞ്ച് ലോഡ് തക്കാളി എത്തുന്നുണ്ട്. ഇതുകൂടാതെ പ്രാദേശിക മാര്‍ക്കറ്റുകളിലേക്കും വരുന്നുണ്ട്.
വലിയുള്ളിക്കും കിഴങ്ങിനും വില കുറയുന്നുണ്ട്. കര്‍ണാടകയിലും തമിഴ്നാട്ടിലും മഴയില്‍ കൃഷി നശിച്ചതിനാലാണ് തക്കാളി ഉള്‍പ്പെടെ പച്ചക്കറികള്‍ക്ക് ക്ഷാമം. തക്കാളിക്ക് വില കൂടിയതോടെ വാളന്‍പുളിക്ക് ഡിമാന്‍ഡ് വര്‍ധിച്ചു. 12-15 രൂപ മൊത്ത വിലയുണ്ടായിരുന്ന കാബേജിന് 30 ആണ് തിങ്കളാഴ്ചത്തെ വില. മറ്റിനങ്ങള്‍: ബ്രാക്കറ്റില്‍ പഴയ വില. വെള്ളരി കി. 30 (5.00), എളവന്‍ 22 (10.00), പയറ് 68 (40-50), പച്ചമുളക് 30 (25.00).
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍