അഞ്ചര വയസ്സുകാരിക്ക് നേരെ ലൈംഗീകാതിക്രമം നടത്തിയ കേസ് ; പ്രതിയ്ക്ക് കഠിനതടവും പിഴയും


പാലക്കാട് അഞ്ചര വയസ്സുള്ള പെൺകുട്ടിയ്ക്കുനേരെ  ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതിയ്ക്ക് തടവും പിഴയും ശിക്ഷ. കോങ്ങാട് സ്വദേശി അയൂബിനെയാണ് പട്ടാമ്പി പോക്സോ കോടതി വിവിധ വകുപ്പുകളിലായി 46 വർഷം തടവും രണ്ടേമുക്കാൽ ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്.  ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്നതിനാൽ 23 വർഷം കഠിന തടവ് മതിയെന്ന് കോടതി വ്യക്തമാക്കി. 2019 ലാണ് കേസിനാസ്പദമായ സംഭവം.

വീട്ടിലേക്ക് അതിക്രമിച്ചു കയറി പെൺക്കുട്ടിയെ എടുത്തുകൊണ്ടു പോയി വീടിനടുത്തുള്ള പറമ്പിൽ വെച്ച് ലൈംഗികാതിക്രമം കാണിച്ചുവെന്നാണ് പരാതി. പട്ടാമ്പി ഫാസ്റ്റ് ട്രാക്ക് കോടതി  ജഡ്ജ് സതീഷ് കുമാറാണ് ശിക്ഷ വിധിച്ചത്.പിഴത്തുക അതിജീവിതയ്ക്ക് നൽകാനും വിധിയായി. പിഴത്തുക നൽകിയില്ലെങ്കിൽ 2.5 വർഷം അധിക ശിക്ഷ അധികം അനുഭവിക്കണം.

ജില്ലാ ലീഗൽ സർവ്വീസ് അതോറിറ്റിയോട് കുട്ടിക്ക് ധനഹായം നൽകാനും ഉത്തരവായി. കേസിൽ 16 സാക്ഷികളെ വിസ്തരിച്ചു. 15 രേഖകൾ ഹാജരാക്കി.

എസ് ഐ സത്യൻ, സർക്കിൾ ഇൻസ്‌പെക്ടർമാരായ സരിഷ്. പി ആർ, കെ സി വിനു എന്നിവരാണ് കേസന്വേഷിച്ച് റിപ്പോർട്ട് സമർപ്പിച്ചത്. പ്രൊസീക്യൂഷനു വേണ്ടി അഡ്വ. നിഷ വിജയകുമാർ ഹാജരായി. പട്ടാമ്പി പോലീസ് സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിൾ മഹേശ്വരി പ്രോസീക്യൂഷനെ സഹായിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍