ഇന്ന് ലോക ആത്മഹത്യാ പ്രതിരോധ ദിനം; ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആത്മഹത്യാ നിരക്ക് കൊല്ലത്ത്
ആത്മഹത്യാ ചിന്ത ഉള്ളിൽ പേറുന്നവരിൽ നല്ലൊരു വിഭാഗത്തിനും പെരുമാറ്റങ്ങളിൽ മുന്നറിയിപ്പുകൾ ഉണ്ടാകും. തിരിച്ചറിയണം. കേൾക്കണം. വേണ്ട ഇടപെടലുകൾ നടത്തണം. അത് ലഭിക്കാതെ പോകുന്നത് കൊണ്ടാണ് ഭൂരിപക്ഷം ആത്മഹത്യകളും സംഭവിക്കുന്നത്.
ആത്മഹത്യാ ശ്രമം നടത്തി ആരോഗ്യ സംവിധാനങ്ങളിൽ എത്തുന്നവർക്ക് മാനസികാരോഗ്യ പിന്തുണ ഉറപ്പാക്കും വിധത്തിൽ പ്രോട്ടോക്കോൾ ഉണ്ടാക്കണം. മനസിന്റെ രോഗങ്ങൾ നേരത്തെ കണ്ടെത്തണം. ശാസ്ത്രീയ ഇടപെടലുകൾ നടത്തണം. മാനസികാരോഗ്യ നിയമം അത് അനുശാസിക്കുന്നുണ്ട്. ലഹരി പദാർത്ഥങ്ങളുടെ വ്യാപനം കുറ്റ കൃത്യങ്ങളെയും ആത്മഹത്യാ പ്രവണതയെയും വർധിപ്പിക്കുന്നു. കേരളത്തിൽ ഇതിന്റെ നിയന്ത്രണവും പ്രസക്തം. ആത്മഹത്യാ നിരക്ക് ഉയരുന്ന പ്രവണത കാട്ടുമ്പോൾ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കേണ്ടതുണ്ട്.
തയാറാക്കിയത്
ഡോ: സി.ജെ.ജോൺ
(സംസ്ഥാന മാനസികാരോഗ്യ അതോറിറ്റി അംഗം)

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍