താമരശ്ശേരി രൂപതാ ബിഷപ്പിനെതിരായ ഭീഷണി;പോലീസ് അന്വേഷണം


താമരശ്ശേരി:താമരശ്ശേരി രൂപതാ ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയേലിന് എതിരായ ഭീഷണി കത്തിൽ, കേസ് എടുത്തതിന് പിന്നാലെ അന്വേഷണം ആരംഭിച്ച് പൊലീസ്. ബിഷപ്പ് ഹൗസ് അധികൃതരുടെ പരാതിയിലാണ് കേസ് എടുത്തത്. ഇസ്ലാമിക് ഡിഫൻസ് ഫോഴ്സ് ഓഫ് ഇന്ത്യ എന്ന സംഘടനയുടെ പേരിലായിരുന്നു കത്ത്. ഭീഷണിപ്പെടുത്തൽ, കലാപഹ്വാനന്തരീക്ഷം ഉണ്ടാക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

സംഘടനയുടെ പിആർഒ അബ്ദുൾ റഹീദ് ഈരാറ്റുപേട്ട എന്ന അഡ്രസിലായിരുന്നു കത്ത് ലഭിച്ചിരുന്നത്. കത്ത് ബിഷപ്പ് ഹൗസ് താമരശ്ശേരി പൊലീസിന് കൈമാറിയിരുന്നു. ക്രിസ്ത്യൻ സ്ഥാപനങ്ങൾ അനാശാസ്യ കേന്ദ്രങ്ങൾ ആണെന്നും ജൂതർ, ക്രിസ്ത്യാനികൾ, ആർ എസ് എസുകാർ എന്നിവർ നശിപ്പിക്കപ്പെടേണ്ടതാണെന്നുമായിരുന്നു കത്തിലെ ഉള്ളടക്കം. കൈപ്പടയിലെഴുതിയ കത്തായിരുന്നു ലഭിച്ചത്.

കേരളത്തിൽ 90% റവന്യൂ വരുമാനം നേടിത്തരുന്നത് മുസ്ലിം സമുദായമാണെന്നും അതിനാൽ സ്കൂളുകളിൽ ബാങ്ക് വിളിക്കാനും, നിസ്കരിക്കാനും സൗകര്യം ഒരുക്കണമെന്നും ഇസ്ലാമിക് ഡിഫൻസ് ഫോഴ്സ് ഓഫ് ഇന്ത്യയുടെ പേരിലയച്ച കത്തിൽ പറയുന്നു. നിലവിൽ ഓസ്ട്രേലിയൻ പര്യടനത്തിലാണ് താമരശ്ശേരി ബിഷപ്പ് റമിജിയോസ് ഇഞ്ചനാനിയൽ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍