വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ശബ്ദ കലാകാരൻ തങ്കയം ശശികുമാര്‍ അന്തരിച്ചു
ബാലുശ്ശേരി: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ശബ്ദ കലാകാരൻ തങ്കയം ശശികുമാര്‍ അന്തരിച്ചു. ബാലുശ്ശേരി പറമ്പിന്‍മുകളില്‍ വെച്ച് തിങ്കളാഴ്ച രാത്രി അദ്ദേഹം സഞ്ചരിച്ച സ്‌ക്കൂട്ടറില്‍ വാഹനം ഇടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ഇന്ന് ഉച്ചയോടെയാണ് മരണം സംഭവിച്ചത്.
ശബ്ദകലാകാരന്മാര്‍ക്കുള്ള പ്രഥമ ഖാന്‍ കാവില്‍ പുരസ്‌ക്കാരം ലഭിച്ചിട്ടുണ്ട്. നിരവധി നാടകങ്ങളുടെ രചനയും സംവിധാനവും നിര്‍വഹിച്ചു. അഭിനയരംഗത്തും പ്രതിഭ തെളിയിച്ചിട്ടുണ്ട്. അനൗണ്‍സ്മെന്റ് രംഗത്ത് തന്മയത്വമുള്ള ശബ്ദത്തോടെ തന്റേതായ വ്യക്തി മുദ്രപതിപ്പിച്ച കലകാരനായിരുന്നു അദ്ദേഹം. പത്മവ്യൂഹത്തിലെ അഭിമന്യൂ എന്ന സിനിമയുടെ തിരക്കഥരചനയില്‍ പങ്കാളിയായിരുന്നു. നിരവധി നാടകപരീശീലനക്കളരികള്‍ക്ക് നേതൃത്വം നല്‍കി. നാടകരംഗത്ത് നിരവധി പ്രതിഭകളെ അദ്ദേഹം കണ്ടെത്തിയിരുന്നു. തങ്കയം മീഡിയ എന്ന പേരില്‍ സ്ഥാപനം നടത്തിവരികയായിരുന്നു.
ഭാര്യ: ഷൈനി
മക്കള്‍: വിദ്യാര്‍ഥികളായ അഭിമന്യൂ, അഭിനയ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍