Kerala news
വയറുവേദനയുമായി ആശുപത്രിയിലെത്തിയ 14കാരി എട്ടുമാസം ഗർഭിണി; അമ്മയുടെ കൂട്ടുകാരിയുടെ മകൻ പിടിയിൽ
വയറുവേദനയ്ക്ക് ചികിത്സിക്കാൻ പെൺകുട്ടിയെ കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയ്ക്ക് കൊണ്ടുവന്നപ്പോഴാണ് എട്ടു മാസം ഗർഭിണിയാണെന്ന വിവരം ശ്രദ്ധയിൽ പെടുന്നത്.
കൊച്ചി: ആലുവയ്ക്ക് സമീപം എടത്തലയിൽ പതിനാല് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന കേസിൽ യുവാവ് പൊലീസ് പിടിയിൽ. തേവയ്ക്കൽ സ്വദേശിയാണ് കസ്റ്റഡിയിലായത്. ദീർഘനാളായി ഇയാൾ കുട്ടിയെ ദുരുപയോഗം ചെയ്തു വരികയായിരുന്നു എന്നാണ് പെൺകുട്ടിയുടെ മൊഴിയിൽനിന്നു വ്യക്തമായതെന്ന് പൊലീസ് പറഞ്ഞു.
വയറുവേദനയ്ക്ക് ചികിത്സിക്കാൻ പെൺകുട്ടിയെ കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയ്ക്ക് കൊണ്ടുവന്നപ്പോഴാണ് എട്ടു മാസം ഗർഭിണിയാണെന്ന വിവരം ശ്രദ്ധയിൽ പെടുന്നത്. വിവരം ആശുപത്രി അധികൃതരാണ് പൊലീസിൽ റിപ്പോർട്ടു ചെയ്തത്. പെൺകുട്ടിയുടെ അമ്മയുടെ കൂട്ടുകാരിയുടെ മകനാണ് പിടിയിലായത്.
കുടുംബ പ്രശ്നങ്ങളെ തുടർന്ന് അമ്മയും പ്രതിയും കുറച്ചു കാലമായി പെൺകുട്ടിയുടെ വീട്ടിലാണ് താമസിച്ചിരുന്നത്. ചെറിയ വീട് ആയിരുന്നതിനാൽ എല്ലാവരും ഒരു മുറിയിലാണ് ഉറങ്ങിയിരുന്നതും.
സ്വന്തം മകനായാണ് യുവാവിനെ കരുതുന്നത് എന്നും ഭാവിയിൽ ഇരുവരുടെയും വിവാഹം നടത്താമെന്നു ചിന്തിച്ചിരുന്നതായും അമ്മ നൽകിയ മൊഴിയിൽ പറയുന്നു. പെൺകുട്ടിക്കു പ്രായപൂർത്തി ആകാത്ത സാഹചര്യത്തിൽ പോക്സോ കേസ് റജിസ്റ്റർ ചെയ്യാതിരിക്കാനാവില്ലെന്ന് പൊലീസ് വ്യക്തമാക്കി.
37കാരിയായ വീട്ടമ്മ പ്രസവിച്ചയുടൻ കുഞ്ഞിനെ 24 കാരനായ കാമുകന് നൽകി; കുഞ്ഞ് അവശനിലയിലായി; ഇരുവരും കുടുങ്ങി
മാതാപിതാക്കളുടെ അനാസ്ഥ മൂലം മൂന്നു ദിവസം മുലപ്പാല്‍ ലഭിക്കാതെ വന്ന നവജാത ശിശു അവശനിലയിലായി. കാമുകനിൽ നിന്ന് ഗർഭം ധരിച്ച വീട്ടമ്മ പ്രസവിച്ച ശേഷം കുഞ്ഞിനെ കാമുകനെ ഏൽപിച്ച് സ്വന്തം വീട്ടിലേക്ക് മടങ്ങിയതിനേത്തുടർന്നാണിത്. വിവരം അറിഞ്ഞ് ചൈൽഡ് ലൈൻ പ്രവർത്തകർ ഇടപെട്ടതോടെ ഇതോടെ 24 കാരനായ കാമുകനും 37 കാരിയായ കാമുകിയും കുടുങ്ങി.
പത്തനംതിട്ട പെരുംപെട്ടി സ്വദേശിയായ ബസ് ഡ്രൈവറും റാന്നി സ്വദേശിനിയായ യുവതിയുമാണ് ഊരാക്കുടുക്കിലായത്. സോഷ്യല്‍ മീഡിയ വഴിയാണ് ഇരുവരും പരിചയപ്പെട്ടത്. വീട്ടമ്മയുടെ ഭര്‍ത്താവ് കുവൈറ്റിലാണ്. 16 വയസുള്ള ഒരു മകളും ഇവർക്കുണ്ട്.
താൻ കാരണം കാമുകിയുടെ കുടുംബത്തിന് കുഴപ്പമൊന്നും വരരുതെന്ന് കരുതി കുഞ്ഞിനെ തന്റെ വീട്ടിൽ കൊണ്ടുപോയ കാമുകന്‍ ഇപ്പോള്‍ കുട്ടിയുടെ പിതൃത്വം നിഷേധിക്കുകയാണ്. വീട്ടമ്മയും ഇതേ നിലപാട് ആവർത്തിക്കുന്നു. എന്നാൽ തെളിവുകൾ എതിരായതോടെ ഇവരുടെ വാദം ദുർബലമായി.
കുഞ്ഞ് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയുടെ സംരക്ഷണയിലായതോടെ ഇരുവര്‍ക്കുമെതിരേ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുക്കേണ്ടിവരും.
ഗര്‍ഭിണിയായ വിവരം വീട്ടമ്മ വീട്ടുകാരില്‍ നിന്നൊളിച്ച് വയ്ക്കുകയായിരുന്നു എന്നാണ് സൂചന. ജൂലൈ അവസാനത്തോടെയാണ് തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ യുവതിയെ പ്രസവത്തിനായി പ്രവേശിപ്പിച്ചത്. മറ്റാരും കൂടെ നില്‍ക്കാനില്ലാത്തതിനാല്‍ ഒരു ഹോം നഴ്‌സിനെ ഏർപ്പാടാക്കിയിരുന്നു. ശമ്പളം കിട്ടില്ലെന്ന് മനസിലായഇവർ രണ്ടു ദിവസം കഴിഞ്ഞപ്പോൾ സ്ഥലം വിട്ടു. ഈ യുവതിക്ക് ബൈസ്റ്റാന്‍ഡര്‍ അത്യാവശ്യമാണെന്ന് ഡോക്ടര്‍മാര്‍ ശഠിച്ചു. ആശുപതിയിലെ പ്രസവവാര്‍ഡില്‍ പുരുഷന്മാര്‍ക്ക് പ്രവേശനമില്ല. എന്നാല്‍ വേറെ ആരുമില്ലെന്നും താന്‍ മാത്രമേ ഉള്ളൂവെന്നും യുവാവ് അറിയിച്ചതോടെ ആശുപത്രി മാനേജ്‌മെന്റ് ഇയാളെ ബൈസ്റ്റാന്‍ഡര്‍ ആയി നിര്‍ത്താന്‍ അനുമതി നല്‍കി.
ജൂലൈ 28 ന് സിസേറിയനിലൂടെ യുവതി ആണ്‍കുഞ്ഞിന് ജന്മം നല്‍കി. 31 ന് അമ്മയും കുഞ്ഞും ആശുപത്രി വിട്ടു. പോകുന്ന വഴിക്ക് തന്നെ യുവതി കുഞ്ഞിനെ കാമുകനെ ഏല്‍പ്പിച്ചു.
ഭർത്താവും മകളും അറിയുമെന്നതിനാൽ സ്വന്തം വീട്ടിലേക്ക് കുഞ്ഞിനെ കൊണ്ടു പോകാന്‍ കഴിയാതെ വന്നതോടെയാണ് വീട്ടമ്മ കുഞ്ഞിനെ കാമുകന് കൈമാറിയത്.
നവജാത ശിശുവുമായി വീട്ടിലേക്ക് പോയ യുവാവ് അമ്മയും പെങ്ങളും എത്ര ചോദിച്ചിട്ടും കുട്ടി എവിടെ നിന്നാണെന്ന് പറഞ്ഞില്ല. എന്നാൽ മൂന്നു ദിവസം മുലപ്പാല്‍ കുടിക്കാതെ അവശ നിലയിലായതോടെ കുഞ്ഞിനെ വീണ്ടും അതേ സ്വകാര്യ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍