ശുചിമുറിയില്‍ നവജാത ശിശുവിന്റ മൃതദേഹം കണ്ടെത്തിയ സംഭവം; മൂന്നു പേര്‍ക്കെതിരെ കേസ്

കൊച്ചി: എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ശുചിമുറിയില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ പതിനേഴുകാരി ഉള്‍പ്പെടെ മൂന്നുപേര്‍ക്കെതിരെ കേസ്. പതിനേഴുകാരിക്കും മാതാവിനും പെണ്‍കുട്ടിയെ ഗര്‍ഭിണിയാക്കിയ എറണാകുളം സ്വദേശിക്കുമെതിരെയാണ് കേസ് രജിഷ്ടര്‍ ചെയ്തത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഗര്‍ഭിണിയാക്കിയ എറണാകുളം സ്വദേശിക്കെതിരെ പോക്‌സോ നിയമപ്രകാരമാണ് കേസെടുത്തത്. നവജാത ശിശുവിനെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് പറയുന്നത്.

ബുധനാഴ്ച രാവിലെയാണ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ശുചിമുറിയില്‍ നവജാത ശിശുവിന്റെ മൃതദേഹം ശുചീകരണ തൊഴിലാളികള്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട പതിനേഴുകാരിയാണ് കുഞ്ഞിന്റെ മാതാവെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍