തുണിക്കടയിലെ ഗോഡൗണില്‍ യുവാവിന്റെ മൃതദേഹം; ആത്മഹത്യയെന്ന് പോലീസ്, 13 പേര്‍ കസ്റ്റഡിയില്‍
കിഴിശ്ശേരിയിൽ ഇൻഡസ്ട്രിയിൽ ജോലിയെടുക്കുന്ന മുജീബ് ഭാര്യ രഹനയുടെ പാണ്ടിക്കാട്ടെ വീട്ടിലായിരുന്നു താമസം. മഞ്ചേരി, നിലമ്പൂർ മേഖലകളിൽ ജോലിചെയ്തു വരികയായിരുന്ന മുജീബ്റഹ്മാൻ ഇൻഡസ്ട്രിയൽ പ്രവൃത്തിക്കായി കമ്പി വാങ്ങിയ കടയിൽ 1.5 ലക്ഷം രൂപ കൊടുക്കാനുണ്ട്.
പണം തരാമെന്നുപറഞ്ഞ കാലാവധി കഴിഞ്ഞതിനുശേഷം കടയുടമസ്ഥർ ഭാര്യവീട്ടിൽവന്ന് അന്വേഷണം നടത്തിയിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച ഷോപ്പിലെ ജീവനക്കാർ മുജീബിന്റെ ഭാര്യവീട്ടിലെ ഫോണിലേക്ക് മുജീബിന്റെ കൈകൾ രണ്ടും കയറുപയോഗിച്ച് കെട്ടിയ ദൃശ്യം സാമൂഹികമാധ്യമത്തിലൂടെ അയച്ചുനൽകുകയും മുജീബിനെ കിട്ടിയിട്ടുണ്ടെന്ന് അറിയിക്കുകയുംചെയ്തു. രണ്ടുദിവസം ഇവരുടെ കസ്റ്റഡിയിൽ വെച്ചതിനുശേഷം പോലീസിൽ ഏൽപ്പിക്കാനാണ് തീരുമാനമെന്ന് ഇവർ ഭാര്യവീട്ടുകാരോട് പറഞ്ഞിരുന്നു. സംഘത്തിന്റെ മർദനത്തിലാണ് മുജീബ്റഹ്മാൻ മരിച്ചതെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. പ്രതികളുടെ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നാണ് സൂചന.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍