‘സേവ് പൂനൂർ പുഴ


പൂനൂർ പുഴയെ വീണ്ടെടുക്കാൻ പദ്ധതികൾ സമർപ്പിച്ചെങ്കിലും കാര്യമായ നടപടികൾ ഉണ്ടായില്ലെന്ന് പരിസ്ഥിതി പ്രവർത്തകർ. ‘സേവ് പൂനൂർ പുഴ ഫോറ’ത്തിന്റെ നിരന്തര ഇടപെടലുകളുടെ ഭാഗമായി അഞ്ച് വർഷം മുമ്പ് സി.ആർ.ഡി.എം പഠനം നടത്തി സർക്കാറിനും ജില്ല കലക്ടർ, ഇറിഗേഷൻ വകുപ്പ് എന്നിവർക്കും റിപ്പോർട്ട് സമർപ്പിച്ചിരുന്നു. പുഴയുടെ ഒഴുക്ക്, ജലവിതാനം, സംഭരണശേഷി, പുഴത്തിട്ടകൾ, മണൽശേഖരണം, ജലത്തിന്റെ ഗുണനിലവാരം, ജലസംരക്ഷണത്തിനുള്ള വഴികൾ എന്നിവ സംബന്ധിച്ചായിരുന്നു പഠനം.

പുഴയെ മാലിന്യത്തിൽനിന്ന് സംരക്ഷിക്കാനും കൈയേറ്റങ്ങളും മറ്റും തടയാനുമായി സേവ് പൂനൂർ പുഴ ഫോറം, സാംസ്കാരിക പരിഷത്ത്, പശ്ചിമഘട്ട പുഴ സംരക്ഷണ സമിതി, പൂനൂർ പുഴ സംരക്ഷണ സമിതി, വിവിധ ക്ലബ്ബുകൾ, പരിസ്ഥിതി പുഴ കൂട്ടായ്മകൾ എന്നിവയുടെ നേതൃത്വത്തിൽ വിവിധ പ്രവർത്തനങ്ങൾ നടത്തിവരുകയാണ്.പൂനൂർ, പൂക്കാട്ട്, എരഞ്ഞോണ, കത്തറമ്മൻ , കൊടുവള്ളി, പടനിലം, വെള്ളിമാട്കുന്ന്, പാറോപടി , ചെറുകുളം, തുടങ്ങിയ സ്ഥലങ്ങളിൽ ജാഗ്രത സമിതികൾ രൂപവത്കരിച്ചിട്ടുണ്ട്.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍