പ്രഭാത വാർത്തകൾ

 🟨കേരളത്തിൽ എൻഡിഎ അധികാരത്തിൽ വന്നാൽ വികസനം ഗാരന്‍റി: മോദി

കൊച്ചി: കേരളത്തിൽ എൻഡിഎ അധികാരത്തിലെത്തിയാൽ കേരളത്തിന്‍റെ വലിയ വികസനം ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്തവണ എൻഡിഎയ്ക്ക് കേരളം അവസരം നൽകണം. എങ്കിൽ വികസനം തന്‍റെ ഗാരന്‍റിയാണെന്നും കൊച്ചിയിൽ എൻഡിഎയുടെ തെരഞ്ഞെടുപ്പു കൺവൻഷനിൽ മോദി പറഞ്ഞു.

യുഡിഎഫ്-എൽഡിഎഫ് കൂട്ടുകെട്ടിൽനിന്നു പുറത്തുകടക്കാൻ കേരളം ആഗ്രഹിക്കുന്നുണ്ട്. തൃശൂരിലെയും തിരുവനന്തപുരത്തെയും ജനങ്ങൾ അതു തെളിയിച്ചു.

വികസിത കേരളം സാധ്യമാക്കാൻ എൻഡിഎയ്ക്കു മാത്രമേ കഴിയൂ. ഹർത്താൽ, അഴിമതി മാഫിയകളെ ബിജെപി തുടച്ചുനീക്കും. എൻഡിഎയാണ് കേരളം എന്ന പേര് യാഥാർഥ്യമാക്കിയതെന്നും മോദി പറഞ്ഞു.

പശ്ചിമേഷ്യയിലെ യുദ്ധത്തിന്‍റെ പശ്ചാത്തലത്തിൽ വിവിധ രാജ്യങ്ങളിൽ ബുദ്ധിമുട്ടനുഭവിക്കുന്ന ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കും. തങ്ങളുടെ പൗരന്മാരെ പ്രതിസന്ധികളിൽ ഇന്ത്യ കൈവിടില്ല. ഇന്ത്യൻ എംബസികളും ഉദ്യോഗസ്ഥരും ഇതിനായി സജീവമായി രംഗത്തുണ്ട്. ഇക്കാര്യത്തിൽ കോൺഗ്രസ് രാഷ്‌ട്രീയം കളിക്കുകയാണെന്നും മോദി ആരോപിച്ചു.
  
   *🟨സുധാകരനെ വെട്ടിയാല്‍ തെരഞ്ഞെടുപ്പ് മുഴുവനെയും ബാധിക്കും; മുന്നറിയിപ്പുമായി അനുകൂലികള്‍*

കണ്ണൂര്‍: കണ്ണൂര്‍ മണ്ഡലത്തില്‍ കെ. സുധാകരന്‍റ പേര് വെട്ടാന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസ് നേതൃത്വത്തിനു കടുത്ത മുന്നറിയിപ്പുമായി അനുകൂലികള്‍ രംഗത്ത്.

സുധാകരനെ മാറ്റിയാല്‍ അത് നിയമസഭാ തെരഞ്ഞെടുപ്പിനെ മൊത്തത്തില്‍ ബാധിക്കുമെന്നും കൈയുംകെട്ടി നോക്കിനില്‍ക്കില്ലെന്നും അനുകൂലികള്‍ വ്യക്തമാക്കുന്നു. സുധാകരന്‍റെ സന്തതസഹചാരിയും അടുത്ത അനുയായിയുമായ ജയന്ത് ദിനേശ് ഫേസ്ബുക്കില്‍ പ്രസിദ്ധീകരിച്ച കുറിപ്പാണ് ചര്‍ച്ചയായിരിക്കുന്നത്. ‌

“കണ്ണൂരില്‍ കെ. സുധാകരന്‍ എന്ന വന്‍മരം മത്സരിച്ചാല്‍ ആ തരംഗം തൊട്ടടുത്ത പല മണ്ഡലങ്ങളിലും ഉണ്ടാകും. കണ്ണൂരില്‍നിന്ന് പ്രതീക്ഷിക്കുന്നതിലും കൂടുതല്‍ സീറ്റുകള്‍ യുഡിഎഫ് ജയിക്കും” എന്ന് പോസ്റ്റില്‍ ചൂണ്ടിക്കാണിക്കുന്നു.

എല്ലാവരും കരുതുന്നതുപോലെ യുഡിഎഫിന് ഈസി വാക്കോവര്‍ അല്ല ഈ തെരഞ്ഞെടുപ്പ്. സിപിഎം കോടികള്‍ മുടക്കി ശക്തമായ പ്രചാരണം നടത്തിക്കൊണ്ടിരിക്കുകയാണ്. അതിനാല്‍തന്നെ പ്രവര്‍ത്തകര്‍ ഒന്നടങ്കം കെ. സുധാകരന്‍ മത്സരിക്കണമെന്ന് ആവശ്യപ്പെടുകയാണെന്നാണ് പോസ്റ്റില്‍ പറയുന്നത്.

സുധാകരന് അധികാരമോഹമില്ലെന്നും ഇത് അണികളുടെ ആഗ്രഹമാണെന്നും ജയന്ത് ദിനേശ് വ്യക്തമാക്കുന്നു. 2016ല്‍ കണ്ണൂര്‍ ഒഴിവാക്കി സിപിഎം സിറ്റിംഗ് സീറ്റായ ഉദുമയില്‍ മത്സരിക്കാന്‍ പോയ ഒരു നേതാവിനെ അധികാരമോഹിയായി ചിത്രീകരിക്കുന്നത് ശരിയല്ലെന്നും പോസ്റ്റ് ചൂണ്ടിക്കാട്ടുന്നു.

“അപമാനിച്ചാല്‍ കൈയുംകെട്ടി നില്‍ക്കില്ല” എന്നും നേതൃത്വത്തിന് നേരിട്ട് വെല്ലുവിളി ഉയര്‍ത്തിക്കൊണ്ട് ജയന്ത് ദിനേശ് കുറിക്കുന്നു. ആരും സ്വയം പ്രഖ്യാപനം നടത്തി സ്ഥാനാര്‍ഥിയാകാന്‍ ശ്രമിക്കരുതെന്ന് കോണ്‍ഗ്രസ് നേതാവ് സണ്ണി ജോസഫ് വ്യക്തമാക്കി. എന്നാല്‍ ഈ നിലപാടിനെ വെല്ലുവിളിക്കുന്ന തരത്തിലാണ് സുധാകരന്‍ അനുകൂലികളുടെ നീക്കം.

    *🟨മുഖ്യമന്ത്രിയെ വിളിച്ചു; മരുമകനെയും ക്ഷണിക്കണോ: രാജീവ് ചന്ദ്രശേഖർ*

കൊച്ചി: പ്രധാനമന്ത്രി പങ്കെടുക്കുന്ന വികസന പദ്ധതികളുടെ ഉദ്ഘാടനച്ചടങ്ങിൽ സംസ്ഥാനസർക്കാരിന്‍റെ തലവൻ എന്നനിലയിൽ മുഖ്യമന്ത്രിയെ ക്ഷണിച്ചിരുന്നെന്നും മരുമകനെ ക്ഷണിക്കണമെന്ന് എവിടെയെങ്കിലും എഴുതിയിട്ടുണ്ടോയെന്നും ബിജെപി സംസ്ഥാന പ്രസിഡന്‍റ് രാജീവ് ചന്ദ്രശേഖർ.

കേന്ദ്രസർക്കാരിന്‍റെ പ്രോട്ടോകോൾ പ്രകാരം സംസ്ഥാനത്തിന്‍റെ തലവൻ മുഖ്യമന്ത്രിയാണ്. അദ്ദേഹത്തെ ക്ഷണിച്ചിട്ടുണ്ട്. കൂടെ ആരു വരണമെന്നത് അദ്ദേഹം മുൻകൂട്ടി തീരുമാനിക്കേണ്ട കാര്യമാണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ മുഖ്യമന്ത്രിയും റിയാസും മന്ത്രിമാരായിരിക്കില്ലെന്ന് അവർക്കറിയാം.

വിവാദങ്ങൾ തെരഞ്ഞുനടക്കുന്ന പാർട്ടിയാണ് സിപിഎം. ഇപ്പോൾ‌ എങ്ങനെയെങ്കിലും ഒരു വിവാദം ഉണ്ടാക്കാനാണ് അവരുടെ ശ്രമമെന്നും രാജീവ് ചന്ദ്രശേഖർ ആരോപിച്ചു.

    *🟨റോഷിയെ തളയ്ക്കാന്‍ എതിരാളി ആര് ?*
തൊടുപുഴ: ഇടുക്കി മണ്ഡലത്തില്‍നിന്നു തുടര്‍ച്ചയായി നാലുതവണ വെന്നിക്കൊടി പാറിച്ച മന്ത്രി റോഷി അഗസ്റ്റിന്‍ അഞ്ചാം അങ്കത്തിനിറങ്ങുമ്പോള്‍ അദ്ദേഹത്തിന്‍റെ ജൈത്രയാത്രയ്ക്കു തടയിടാന്‍ ആരെയാകും യുഡിഎഫ് രംഗത്തിറക്കുകയെന്ന ആകാംക്ഷയിലാണ് ഇവിടത്തുകാര്‍.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസിലെ ഫ്രാന്‍സിസ് ജോര്‍ജിനെ 5,573 വോട്ടുകള്‍ക്കു പരാജയപ്പെടുത്തിയാണ് റോഷി എല്‍ഡിഎഫ് മന്ത്രിസഭയില്‍ എത്തിയത്. തുടര്‍ച്ചയായി മൂന്നു തവണയും യുഡിഎഫില്‍നിന്നായിരുന്നു വിജയമെങ്കില്‍ മുന്നണിമാറ്റത്തിനു ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ കഴിഞ്ഞ തവണ ഉജ്വലവിജയം നേടിയാണ് അദ്ദേഹം നിയമസഭയിലെത്തിയത്.

സംസ്ഥാനത്ത് പ്രസ്റ്റീജ് മത്സരം നടക്കുന്ന മണ്ഡലമായി ഇക്കുറി ഇടുക്കി മാറുമെന്ന കാര്യത്തില്‍ സംശയമില്ല. മന്ത്രിസഭയിലെ കേരള കോണ്‍ഗ്രസ്-എം പ്രതിനിധിയായ ഏക മന്ത്രിയാണ് ഇദ്ദേഹം. അതിനാല്‍തന്നെ അടുത്ത തെരഞ്ഞെടുപ്പില്‍ റോഷിയുടെ പ്രകടനം രാഷ്‌ട്രീയ കേരളം ഉറ്റുനോക്കുകയാണ്.

ഇത്തവണ ഇടുക്കി സീറ്റ് സംബന്ധിച്ച് യുഡിഎഫില്‍ ഇതുവരെ ധാരണയായിട്ടില്ല. സീറ്റ് കോണ്‍ഗ്രസിനു വിട്ടുകൊടുക്കുമെന്ന അഭ്യൂഹം നിലനില്‍ക്കുമ്പോഴും ഇങ്ങനെ ഒരു പ്രശ്‌നം ഉണ്ടാകില്ലെന്നാണ് കേരള കോണ്‍ഗ്രസ് സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ അപു ജോണ്‍ ജോസഫ് കഴിഞ്ഞ ദിവസം മാധ്യമങ്ങളോടു പ്രതികരിച്ചത്. അതേസമയം റോഷിയെ തറപറ്റിക്കാന്‍ ശക്തനായ സ്ഥാനാര്‍ഥിതന്നെ വേണമെന്നാണ് യുഡിഎഫിലെ പൊതുവികാരം.

റോഷിക്ക് മണ്ഡലത്തിലുള്ള ജനസ്വാധീനവും മന്ത്രിയെന്ന നിലയില്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങളും ഭൂചട്ടഭേദഗതിയും അനുകൂലമാകുമെന്ന വിലയിരുത്തലാണ് എല്‍ഡിഎഫിനുള്ളത്.

അതേസമയം തദ്ദേശ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന കട്ടപ്പന നഗരസഭയും ഭൂരിഭാഗം പഞ്ചായത്തുകളും ജില്ലാ പഞ്ചായത്ത് ഡിവിഷനുകളും ഒപ്പംനിന്നതാണ് യുഡിഎഫിനു പ്രതീക്ഷ നല്‍കുന്നത്.

മണ്ഡലങ്ങള്‍ വിട്ടുനല്‍കുന്നതു സംബന്ധിച്ച് കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും തമ്മിലുള്ള ഉഭയകക്ഷി ചര്‍ച്ച തുടരുകയാണ്. രണ്ടുവട്ടം ചര്‍ച്ച നടത്തിയെങ്കിലും തീരുമാനത്തിലെത്താന്‍ കഴിഞ്ഞിരുന്നില്ല. ചര്‍ച്ചകള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി സ്ഥാനാര്‍ഥിയെ നിശ്ചയിക്കാനുള്ള ശ്രമത്തിലാണ് യുഡിഎഫ് നേതൃത്വം.

    *🟨സിപിഎം നേതാക്കൾ വീട്ടിലെത്തി; വഴങ്ങാതെ സുധാകരൻ*
ആലപ്പുഴ: ജി. സുധാകരൻ വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും ഇടപെട്ടു. വാർത്താ സമ്മേളനം നടത്തുമെന്ന് ജി. സുധാകരൻ പ്രഖ്യാപിച്ചതിനു പിന്നാലെ സിപിഎം നേതാക്കൾ പറവൂരിലെ ജി. സുധാകരന്‍റെ വീട്ടിലെത്തി.

ഇന്നലെ രാത്രിയോടെ ജില്ലാ സെക്രട്ടറി ആർ. നാസറിന്‍റെയും സി.എസ്. സുജാതയുടെയും നേതൃത്വത്തിലുള്ള സംഘമാണ് വീട്ടിലെത്തിയത്.വാർത്താ സമ്മേളനത്തിൽനിന്നു പിന്മാറണമെന്നാണ് ഇവർ ആവശ്യപ്പെട്ടത്. എന്നാൽ ഇനിയും അവഗണനകൾ നേരിട്ട് മുന്നോട്ടു പോകാനാവില്ലെന്നും സ്ഥാനാർഥിയാകുമെന്ന നിലപാടിൽ ഉറച്ചു നിൽക്കുമെന്നാണ് ജി. സുധാകരൻ വ്യക്തമാക്കിയത്.

ഇതോടെ സുധാകരൻ പാർട്ടി വിട്ടാൽ പ്രതിരോധിക്കാനുള്ള നീക്കത്തിന് സിപിഎമ്മും ഒരുങ്ങി. ഇന്നലെ അടിയന്തര ജില്ലാ കമ്മറ്റി കൂടി വിഷയം ചർച്ച ചെയ്തു. പാർട്ടിക്കെതിരേ നീങ്ങുകയാണെങ്കിൽ രാഷ്‌ട്രീയമായി പ്രതിരോധിക്കാനാണ് തീരുമാനം.

ഇത്തവണ മത്സരിക്കാൻ സന്നദ്ധത അറിയിച്ചിരുന്നെങ്കിലും പാർട്ടി അവഗണിച്ചതാണ് സുധാകരനെ ചൊടിപ്പിച്ചതിന്‍റെ പ്രധാന കാരണം. സിറ്റിംഗ് എംഎൽഎ എച്ച്. സലാംതന്നെ അമ്പലപ്പുഴയിൽ സിപിഎം സ്ഥാനാർഥിയാകും.

കഴിഞ്ഞ തവണ 11,125 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് സലാം അമ്പലപ്പുഴയിൽ വിജയിച്ചത്. അതിനുമുമ്പ് സുധാകരനായിരുന്നു അമ്പലപ്പുഴയെ പ്രതിനിധീകരിച്ചിരുന്നത്.

ജി. സുധാകരന്‍റെ പത്രസമ്മേളനം ഇന്ന്
 ആലപ്പുഴ: സിപിഎം വിടുന്നെന്ന സൂചന നല്‍കി പാര്‍ട്ടി അംഗത്വം പുതുക്കാതിരിക്കുന്ന മുതിര്‍ന്ന നേതാവ് ജി. സുധാകരന്‍ ഇന്ന് മാധ്യമങ്ങളെ കാണും. രാവിലെ 11ന് പുന്നപ്രയിലെ വീട്ടിലാണ് സുധാകരൻ പത്രസമ്മേളനം വിളിച്ചിരിക്കുന്നത്.

നേരത്തേ പാര്‍ട്ടി അംഗത്വം പുതുക്കുന്നില്ലെന്നു കാട്ടി ജി. സുധാകരനിട്ട ഫേസ്ബുക്ക് പോസ്റ്റ് വിവാദമായിരുന്നു.

കോണ്‍ഗ്രസ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ഥിയായി അമ്പലപ്പുഴയില്‍ ജി. സുധാകരന്‍ മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങളും പരന്നിരുന്നു. കോണ്‍ഗ്രസ് സീറ്റ് ചര്‍ച്ചയിലും അമ്പലപ്പുഴ നിയോജകമണ്ഡലം ഒഴിച്ചിട്ടാണ് ചര്‍ച്ച നടക്കുന്നത്. ഇത്തരത്തിലുള്ള പലവിധ അഭ്യൂഹങ്ങള്‍ക്കും മറുപടിയായിരിക്കും ജി. സുധാകരന്‍റെ ഇന്നത്തെ പത്രസമ്മേളനമെന്നാണ് കരുതുന്നത്.

   *🟨എലത്തൂർ; ശശീന്ദ്രന്‍റെ കാര്യം ദേശീയനേതൃത്വം തീരുമാനിക്കും*
കോഴിക്കോട്: എലത്തൂരില്‍ ഇത്തവണ എന്‍സിപിയെ പ്രതിനിധീകരിച്ച് ആര് സ്ഥാനാര്‍ഥിയാകുമെന്നതില്‍ തര്‍ക്കം രൂക്ഷമായി. മന്ത്രി എ.കെ. ശശീന്ദ്രനും പാര്‍ട്ടി കോഴിക്കോട് ജില്ലാ പ്രസിഡന്‍റും എല്‍ഡിഎഫ് കോഴിക്കോട് ജില്ലാ കണ്‍വീനറുമായ മുക്കം മുഹമ്മദുമാണ് സീറ്റിനായി ചരടുവലിക്കുന്നത്.

എണ്‍പതുകാരനായ എ.കെ. ശശീന്ദ്രന്‍ 10 വര്‍ഷമായി മന്ത്രി സ്ഥാനത്തുണ്ട്. ഏഴു തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ചു. ഇത്തവണ ശശീന്ദ്രന്‍ മാറിക്കൊടുക്കണമെന്നാണ് പാര്‍ട്ടിയിലെ വലിയൊരു വിഭാഗത്തിന്‍റെ ആവശ്യം. എന്നാല്‍ പാര്‍ട്ടി പറഞ്ഞാല്‍ ഇത്തവണയും മത്സരിക്കുമെന്നാണ് ശശീന്ദ്രന്‍റെ നിലപാട്.

സീറ്റ് തര്‍ക്കം എന്‍സിപിയിലെ ആഭ്യന്തരകാര്യമായതിനാല്‍ സിപിഎം ഇടപെട്ടിട്ടില്ല. എന്നാല്‍ തര്‍ക്കം എല്‍ഡിഎഫിനെ ബാധിക്കാത്ത വിധത്തില്‍ പെട്ടന്നു പരിഹരിക്കണമെന്ന സൂചന സിപിഎം എന്‍സിപി നേതാക്കള്‍ക്ക് നല്‍കിയിട്ടുണ്ട്.
  
   *🟨വാക്കുകളിൽ ഒതുക്കാവുന്ന വ്യക്തിത്വമല്ല; നരേന്ദ്ര മോദിയെ പ്രശംസിച്ച് മോഹൻലാൽ*
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് മോഹൻലാൽ. നരേന്ദ്ര മോദിയുടെ കാഴ്ചപ്പാടുകളിൽ കരുത്തും വ്യക്തതയുമുണ്ടെന്ന് മോഹൻലാൽ പറഞ്ഞു. കേന്ദ്ര സർക്കാരിന് വേണ്ടിയുള്ള പ്രത്യേക പോഡ്കാസ്റ്റിലാണ് മോഹൻലാലിന്‍റെ പ്രശംസ.

കലാകാരന്മാരോടുള്ള അദ്ദേഹത്തിന്‍റെ കരുതൽ അനുഭവിച്ചറിഞ്ഞിട്ടുണ്ടെന്ന് പറഞ്ഞ മോഹൻലാൽ മോദി മികച്ച ഭരണാധികാരിയാണെന്നും പ്രചോദിപ്പിക്കുന്ന നേതാവാണെന്നും അഭിപ്രായപ്പെട്ടു. രാജ്യത്തോടുള്ള പ്രധാനമന്ത്രിയുടെ സമർപ്പണ മനോഭാവം മാതൃകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രധാനമന്ത്രി രാജ്യത്തെ അമ്മയെപ്പോലെ കാണുന്നു. അദ്ദേഹം ഒരു യോഗിയാണെന്നും വാക്കുകളിൽ ഒതുക്കാവുന്ന വ്യക്തിത്വമല്ല മോദിയുടേതെന്നും മോഹൻലാൽ പറഞ്ഞു. ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളിൽ മോദി രാജ്യത്തെ നയിക്കുന്നത് കണ്ടുപഠിക്കേണ്ടതാണെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു.

    *🟨പാചകവാതക ക്ഷാമം: ഇന്‍ഡക്‌ഷന്‍ കുക്കറിന് ഡിമാൻഡ്*
തൊടുപുഴ: സംസ്ഥാനത്ത് പാചകവാതകത്തിന് ക്ഷാമം നേരിട്ടുതുടങ്ങിയതോടെ ബദല്‍മാര്‍ഗങ്ങള്‍ തേടുകയാണ് ജനങ്ങള്‍.

വൈദ്യുതി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഇന്‍ഡക‌്ഷന്‍ കുക്കറിന് ആവശ്യക്കാര്‍ വര്‍ധിച്ചു. ഇന്നലെ തൊടുപുഴ ടൗണില്‍ മാത്രം 100 ഇന്‍ഡക‌്ഷന്‍ കുക്കറുകളുടെ ഓര്‍ഡറാണ് ഡീലര്‍മാര്‍ക്ക് ലഭിച്ചത്.

പലവീടുകളിലും പാചകം ഇന്‍ഡക‌്ഷന്‍ കുക്കറിലേക്കു മാറ്റികഴിഞ്ഞു. അതേസമയം വ്യാപാരസ്ഥാപനങ്ങളില്‍ ഇന്‍ഡക‌്ഷന്‍ കുക്കറിന്‍റെ വില്പനയില്‍ കാര്യമായ വര്‍ധനവില്ലെന്നും ഓഫ് സീസണായതിനാല്‍ വില്പന വര്‍ധിപ്പിക്കാന്‍ കമ്പനികളുടെ വില്പന വിഭാഗം തന്ത്രം മെനയുകയാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്.

നിലവിലുള്ള സ്റ്റോക്ക് തീര്‍ന്നാല്‍ ഉത്പാദനത്തിന് കാലതാമസമുണ്ടാകുമെന്നും അതിനാല്‍ ആവശ്യത്തിനുള്ളത് നേരത്തേ എടുത്ത് സൂക്ഷിക്കണമെന്നും നിര്‍ദേശിച്ച് ഡീലര്‍മാര്‍ക്ക് കമ്പനികള്‍ സന്ദേശം നല്‍കിയിരിക്കുകയാണ്. ഇതേത്തുടര്‍ന്ന് പല വ്യാപാരസ്ഥാപനങ്ങളും ഐറ്റം കൂടുതലായി സ്റ്റോക്ക്‌ ചെയ്യാന്‍ താത്പര്യം കാണിച്ചതാണ് ഡിമാൻഡ് വര്‍ധിക്കാന്‍ കാരണമെന്നും പറയപ്പെടുന്നു.

    *🟨കോൺഗ്രസിന്‍റെ ആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്തുവന്നു; 31 പേരുടെ പട്ടികയ്ക്ക് എഐസിസി അംഗീകാരം*
ന്യൂഡൽഹി: സംസ്ഥാനത്ത് നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിലേക്ക് 31 സ്ഥാനാർഥികളുടെ ആദ്യഘട്ട പട്ടികയ്ക്ക് കോൺഗ്രസ് തെരഞ്ഞെടുപ്പ് സമിതിയോഗത്തിന്‍റെ അംഗീകാരം. സിറ്റിംഗ് എംഎൽഎമാരിൽ മൂന്ന് പേർ ഒഴികെയുള്ളവർക്ക് സീറ്റ് ധാരണയായി.

ലൈംഗികാതിക്രമ കേസിൽപെട്ട പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ, തൃപ്പുണ്ണിത്തുറ എംഎൽഎ കെ. ബാബു, പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളി എന്നിവരാണ് പട്ടികയിൽ ഉൾപ്പെടാത്തത്.

തൃപ്പുണ്ണിത്തുറ എംഎൽഎ കെ. ബാബു നേരത്തെ മത്സരിക്കുന്നില്ലെന്ന് അറിയിച്ചിരുന്നു. എൽദോസ് കുന്നപ്പിള്ളിയുടെ കാര്യത്തിൽ തീരുമാനം അടുത്ത യോഗത്തിലാകും. എൽദോസ് കുന്നപ്പിള്ളിയുടെ കേസിന്‍റെ വിശദാംശങ്ങൾ പരിശോധിച്ചായിരിക്കും തീരുമാനം.

തിരുവനന്തപുരം
വട്ടിയൂർക്കാവ്-കെ. മുരളീധരൻ
കോവളം-എം. വിൻസെന്‍റ്

കൊല്ലം
കരുനാഗപ്പള്ളി-സി.ആർ. മഹേഷ്
കുണ്ടറ-പി.സി. വിഷ്ണു‌നാഥ്
കൊട്ടാരക്കര-ഐഷ പോറ്റി
പത്തനാപുരം-ജ്യോതികുമാർ ചാമക്കാല

ആലപ്പുഴ
ഹരിപ്പാട്-രമേശ് ചെന്നിത്തല

കോട്ടയം
കോട്ടയം-തിരുവഞ്ചൂർ രാധാകൃഷ്ണൻ
പുതുപ്പള്ളി-ചാണ്ടി ഉമ്മൻ

എറണാകുളം
അങ്കമാലി-റോജി എം. ജോൺ
ആലുവ-അൻവർ സാദത്ത്
പറവൂർ-വി.ഡി. സതീശൻ
എറണാകുളം-ടി.ജെ. വിനോദ്
തൃക്കാക്കര-ഉമ തോമസ്
മൂവാറ്റുപുഴ-മാത്യു കുഴൽനാടൻ
കുന്നത്തുനാട്-വി.പി. സജീന്ദ്രൻ

തൃശൂർ
ചാലക്കുടി-സനീഷ് കുമാർ ജോസഫ്
കൊടുങ്ങല്ലൂർ-ഒ.ജെ. ജനീഷ്
മണലൂർ-ടി.എൻ. പ്രതാപൻ

പാലക്കാട്
തൃത്താല-വി.ടി. ബൽറാം

മലപ്പുറം
പൊന്നാനി-കെ.നൗഷാദലി
വണ്ടൂർ-എ.പി. അനിൽകുമാർ
നിലമ്പൂർ-ആര്യാടൻ ഷൗക്കത്ത്

കോഴിക്കോട്
കൊയിലാണ്ടി-കെ. പ്രവീൺകുമാർ
നാദാപുരം-കെ.എം. അഭിജിത്ത്
കോഴിക്കോട് നോർത്ത്-കെ. ജയന്ത്
എലത്തൂർ-വിദ്യ ബാലകൃഷ്‌ണൻ

വയനാട്
സുൽത്താൻ ബത്തേരി-ഐ.സി. ബാലകൃഷ്ണൻ
കൽപറ്റ-ടി. സിദ്ദിഖ്

കണ്ണൂർ
പേരാവൂർ- സണ്ണി ജോസഫ്
ഇരിക്കൂർ-സജീവ് ജോസഫ്.

    *🟨കണ്ണുചിമ്മുന്നതും ഫ്ലൈയിംഗ് കിസ് നൽകുന്നതുമാണോ സഭാ മര്യാദ'? രാഹുലിനെ കടന്നാക്രമിച്ച് അമിത് ഷാ*
ന്യൂഡൽഹി: സ്പീക്കറുടെ അവിശ്വാസ പ്രമേയത്തിൻ മേലുള്ള ചർച്ചയിൽ പ്രതിപക്ഷത്തെ കടന്നാക്രമിച്ച് അമിത് ഷാ സ്പീക്കറുടെ പെരുമാറ്റത്തെയും നിഷ്പക്ഷതയെയും ചോദ്യം ചെയ്ത പ്രതിപക്ഷത്തിന് അമിത് ഷാ കടുത്ത ഭാഷയിലാണ് മറുപടി നൽകിയത്.

"സ്പീക്കറുടെ പെരുമാറ്റത്തെക്കുറിച്ച് സംസാരിക്കാൻ പ്രതിപക്ഷത്തിന് എന്ത് അവകാശമാണുള്ളത്? സഭയ്ക്കുള്ളിൽ കണ്ണുചിമ്മുന്നതും ഫ്ലൈയിംഗ് കിസ്സുകൾ നൽകുന്നതുമാണോ രാഹുൽ ഗാന്ധി ഉദ്ദേശിക്കുന്ന സഭാ മര്യാദ?" എന്ന് അമിത് ഷാ പരിഹസിച്ചു.

സ്പീക്കറുടെ സത്യസന്ധതയെ ചോദ്യം ചെയ്യുന്നത് നമ്മുടെ ജനാധിപത്യത്തെ തന്നെ ചോദ്യം ചെയ്യുന്നതിന് തുല്യമാണെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ ലാഭത്തിന് വേണ്ടി ഭരണഘടനാ സ്ഥാപനങ്ങളെ തകർക്കാൻ പ്രതിപക്ഷം ശ്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

   *🟨പ്രധാനമന്ത്രി രാജ്യത്തിന്‍റെ ഊർജ സുരക്ഷ വിട്ടുവീഴ്ച ചെയ്തെന്ന് രാഹുൽ ഗാന്ധി*
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി തന്‍റെ വിദേശ സുഹൃത്തുക്കളുടെ സമ്മർദത്തിന് വഴങ്ങി രാജ്യത്തിന്‍റെ ഊർജ സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്തുവെന്ന ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ താത്പര്യങ്ങൾ സംരക്ഷിക്കാനാണ് ഇന്ത്യയിലെ സാധാരണക്കാരെ കടുത്ത ഗ്യാസ്-ഇന്ധന ക്ഷാമത്തിലേക്ക് സർക്കാർ തള്ളിവിട്ടതെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. പശ്ചിമേഷ്യൻ പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിൽ പ്രധാനമന്ത്രി പരാജയപ്പെട്ടതായും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.

എന്നാൽ രാഹുൽ ഗാന്ധിയുടേത് തികച്ചും അടിസ്ഥാനരഹിതമായ ആരോപണമാണെന്ന് ബിജെപി എംപി രവിശങ്കർ പ്രസാദ് തിരിച്ചടിച്ചു. "ഇന്ത്യ ഒരു രാജ്യത്തിനും മുന്നിലും തലകുനിച്ചിട്ടില്ല. പ്രധാനമന്ത്രി മോദിയുടെ കീഴിൽ ആഗോള തലത്തിൽ ഇന്ത്യയുടെ പ്രതിച്ഛായ ഉയരുകയാണ് ചെയ്തത്. പാർലമെന്‍റിനെ തെറ്റിദ്ധരിപ്പിക്കാനാണ് രാഹുൽ ഗാന്ധി ശ്രമിക്കുന്നത്. വിദേശ രാജ്യങ്ങളിൽ പോയി ഇന്ത്യയെ അപമാനിക്കുന്ന ശീലം അദ്ദേഹം സഭയ്ക്കുള്ളിലും തുടരുകയാണെന്നും രവിശങ്കർ പ്രസാദ് പറഞ്ഞു. 

*🟨അമേരിക്കയും ഇസ്രയേലും സമാധാനം തകർക്കുന്നു; ഇറാനും പരമോന്നത നേതാവിനും പിന്തുണയുമായി ഉത്തര കൊറിയ*
പ്യോംഗ്യാംഗ്: പശ്ചിമേഷ്യയിൽ ഇറാനെതിരായ യുഎസ്-ഇസ്രയേൽ സംയുക്ത സൈനിക ആക്രമണത്തിൽ രൂക്ഷ വിമർശനവുമായി ഉത്തര കൊറിയ രംഗത്ത്. ഇറാന്‍റെ പുതിയ പരമോന്നത നേതാവ് മൊജ്‌താബ ഖമനയ്ക്ക് ഉത്തര കൊറിയ പിന്തുണ അറിയിച്ചിട്ടുണ്ട്.

ആയത്തൊള്ള അലി ഖമനയ്‌യുടെ വധത്തിലും ഉത്തര കൊറിയ ശക്തമായ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. ഇറാൻ‌ തെരഞ്ഞെടുത്ത പുതിയ നേതാവിനെ തങ്ങൾ മാനിക്കുന്നുവെന്നും ഉത്തര കൊറിയയുടെ വിദേശകാര്യ വക്താവ് വ്യക്തമാക്കി.

ഇറാനെതിരായ സൈനിക ആക്രമണത്തിലൂടെ സമാധാനത്തിന്‍റെയും സുരക്ഷയുടെയും അടിത്തറ തകർക്കുകയും അന്താരാഷ്ട്ര തലത്തിൽ അസ്ഥിരത വർധിപ്പിക്കുകയും ചെയ്യുന്ന അമേരിക്കയുടെയും ഇസ്രയേലിന്‍റെയും ആക്രമണങ്ങളെ തങ്ങൾ ശക്തമായി അപലപിക്കുന്നതായും ഉത്തര കൊറിയ അറിയിച്ചു.

ഇറാനെതിരായുള്ള യുഎസ്-ഇസ്രയേൽ സൈനിക നീക്കത്തെ ഗുണ്ടാസംഘങ്ങളുടെ പ്രവൃത്തിയെന്ന് നേരത്തെ ഉത്തര കൊറിയ വിമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അതൃപ്തി പരസ്യമാക്കി ഉത്തര കൊറിയ രംഗത്തെത്തിയിരിക്കുന്നത്.

*🟨ആവേശമായി റോഡ് ഷോ*

കൊച്ചി: കേരളത്തിൽ ബിജെപിയുടെയും എൻഡിഎയുടെയും തെരഞ്ഞെടുപ്പു പ്രചാരണത്തിന് തുടക്കംകുറിച്ച് കൊച്ചിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റോഡ് ഷോ.

കലൂർ അന്താരാഷ്‌ട്ര സ്റ്റേഡിയത്തിന്‍റെ കവാടത്തിനടുത്തുനിന്ന് എൻഡിഎ തെരഞ്ഞെടുപ്പു കൺവൻഷൻ നടക്കുന്ന വേദിക്കു സമീപം വരെയാണ് മോദി റോഡ് ഷോയുടെ ഭാഗമായത്.

പ്രത്യേകം അലങ്കരിച്ച വാഹനത്തിന്‍റെ പടിയിൽ കയറിനിന്ന് ഇരുവശങ്ങളിലുമുള്ള പ്രവർത്തകരെ അദ്ദേഹം കൈവീശി അഭിവാദ്യം ചെയ്തു. ആയിരക്കണക്കിന് ബിജെപി, എൻഡിഎ പ്രവർത്തകരാണ് മോദിയെ കാണാനെത്തിയത്. കാവടികളും ബലൂണുകളും ഉയർത്തി പ്രവർത്തകർ റോഡ് ഷോയ്ക്ക് കൊഴുപ്പേകി.

മറൈൻഡ്രൈവിലെ പരിപാടിക്കുശേഷം കാറിൽ കലൂരിലേക്കു നീങ്ങിയ മോദിയെ അഭിവാദ്യം ചെയ്യാൻ നിരവധി പേർ റോഡിന്‍റെ വശങ്ങളിൽ ഉണ്ടായിരുന്നു. അവരെയും മോദി കൈവീശി അഭിവാദ്യം അറിയിച്ചു.

രണ്ടായിരത്തോളം പോലീസുകാരും കേന്ദ്ര സുരക്ഷാ ജീവനക്കാരും പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്കായി നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിലയുറപ്പിച്ചിരുന്നു. കലൂരിലെ പ്രധാനമന്ത്രിയുടെ പരിപാടിയുടെ ഭാഗമായി രണ്ടു മണിക്കൂറോളം നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ റോഡ് ഗതാഗതം തടഞ്ഞിരുന്നു.

  *🟨ദേശീയപാത: പോരിനു പിന്നിൽ തെരഞ്ഞെടുപ്പ് രാഷ്‌ട്രീയം*
തിരുവനന്തപുരം: ദേശീയപാത ഉദ്ഘാടന ചടങ്ങിന്‍റെ പേരിൽ സർക്കാരിന്‍റെ ഭാഗത്തുനിന്നുണ്ടായ പ്രതിഷേധം സംസ്ഥാനം ഭരിക്കുന്ന ഇടതുമുന്നണിയും കേന്ദ്രം ഭരിക്കുന്ന എൻഡിഎയും തമ്മിലുള്ള രാ‌‌ഷ്‌ട്രീയപോരു തന്നെ. ഇപ്പോൾ ഇങ്ങനെയൊരു പൊട്ടിത്തെറിക്കു കാരണം ചോദിച്ചാൽ നിയമസഭാ തെരഞ്ഞെടുപ്പ് എന്ന് ഉത്തരം.

ഒരു കാലത്തോളം ഇടതുമുന്നണി സർക്കാരിന്‍റെ ഭരണനേട്ടമായും പിന്നീട് പാത തകർന്നുവീണപ്പോൾ തള്ളിപ്പറയുകയും വീണ്ടും തെരഞ്ഞെടുപ്പ് അടുത്തപ്പോൾ ഇടതുപക്ഷം ചേർത്തുപിടിക്കുകയും ചെയ്ത വികസന പ്രവർത്തനമാണ് ദേശീയപാത 66. അതിന്‍റെ ക്രെഡിറ്റ് അത്രയും കേന്ദ്ര സർക്കാർ എടുത്തുകൊണ്ടുപോകുന്നത് അവർക്കു സഹിക്കില്ല. അതു ശരിയുമല്ല. കേരളത്തിന്‍റെ കൂടി വിഹിതം ഉപയോഗിച്ചാണ് ദേശീയപാത നിർമാണം പൂർത്തിയാക്കുന്നത്. മുഖ്യമന്ത്രിയെ ചടങ്ങിലേക്കു ക്ഷണിച്ചെങ്കിലും പൊതുമരാമത്ത് മന്ത്രിയെ ക്ഷണിച്ചില്ലെന്നാണു പരാതി.

കേന്ദ്ര നടപടിക്കെതിരായ പ്രതിഷേധം മമത സ്റ്റൈൽ ബഹിഷ്കരണത്തിലേക്കു മാറ്റിയതു സാധാരണ ഇടതു സർക്കാരിന്‍റെ രീതിയല്ല. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുമായി മുഖ്യമന്ത്രി പിണറായി വിജയന് അടുത്ത ബന്ധവുമുണ്ടായിരുന്നു. ദേശീയപാതയുടെ കാര്യത്തിൽ ഈ ബന്ധവും സഹായകമായിട്ടുണ്ടെന്നാണു വയ്പ്. എന്നാൽ തെരഞ്ഞെടുപ്പു കാലത്ത് ബിജെപിയെ ശത്രുപക്ഷത്തു നിർത്തേണ്ട രാഷ്‌ട്രീയമായ ആവശ്യം ഇപ്പോൾ കേരളത്തിലെ ഇടതുപക്ഷത്തിനുണ്ട്.

കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി കേരളത്തിൽ വന്നു സിജെപി എന്ന പദപ്രയോഗം നടത്തിയത് ഈയിടെയാണ്. കഴിഞ്ഞ ഏതാനും ഉപതെരഞ്ഞെടുപ്പുകളിൽ കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം സിപിഎം-ബിജെപി ബന്ധം എന്ന് ആരോപിച്ചുകൊണ്ട് സിജെപി പ്രയോഗം നടത്തി വരുന്നുണ്ട്. ഇതു സാധാരണക്കാർക്കിടയിൽ സ്വാധീനം ചെലുത്തിയിട്ടുമുണ്ട്. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഎമ്മും ബിജെപിയും തന്ത്രപരമായ വോട്ടിംഗ് നടത്തുമെന്ന ഭയവും അവർക്കുണ്ട്.

ഈ സാഹചര്യത്തിലാണ് ഇടതുപക്ഷവും ബിജെപിയും മുഖാമുഖംനിന്നു പോരടിക്കുന്ന സാഹചര്യം ഉണ്ടാകുന്നത്. ഇടതുപക്ഷം ഈ അവസരം മുതലാക്കി. പ്രധാനമന്ത്രി പങ്കെടുത്ത ഔദ്യോഗിക പരിപാടി സർക്കാർ ബഹിഷ്കരിച്ചു. മാത്രമല്ല ദേശീയപാതയുടെ ബദൽ ഉദ്ഘാടനം സംഘടിപ്പിക്കുകയും ചെയ്തു. തലപ്പാടി ചെങ്കള ഭാഗത്തെ പാതയുടെ ജനകീയ ഉദ്ഘാടനം സി.എച്ച്. കുഞ്ഞന്പു എംഎൽഎ നിർവഹിച്ചു.

മന്ത്രി പി.എ. മുഹമ്മദ് റിയാസ് വെങ്ങളം പാതയിൽ തുറന്ന വാഹനത്തിൽ സഞ്ചരിച്ച് പ്രതിഷേധം പ്രകടിപ്പിച്ചു. ഏതായാലും ഇന്നലത്തെ ദിനം കേരളത്തിൽ എൽഡിഎഫ്-എൻഡിഎ മുഖാമുഖ പോരാട്ടമാണു നടന്നത്. ഇങ്ങനെയൊരു രാഷ്‌ട്രീയ അവസ്ഥ സൃഷ്ടിക്കുന്നത് ഇരുകൂട്ടർക്കും നേട്ടമുള്ള കാര്യമാണ്. പോരാട്ടം തങ്ങൾ തമ്മിലെന്ന ആഖ്യാനം സൃഷ്ടിക്കാനായാൽ ഇരുകൂട്ടരും അതിന്‍റെ ഗുണഭോക്താക്കളാകും.
'ശുഭദിനം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍