നാളെ കർണാടകയിൽ ബന്ദ്
ബെംഗളൂരു: തമിഴ്‌നാടിന് വെള്ളം വിട്ടുകൊടുക്കണമെന്ന കാവേരി ജല മാനേജ്‌മെന്റ് അതോറിറ്റിയുടെ (സിഡബ്ല്യുഎംഎ ) നിർദേശത്തിൽ പ്രതിഷേധിച്ച് കന്നഡ അനുകൂല സംഘടനകൾ പ്രഖ്യാപിച്ച നാളത്തെ (വ്യാഴം) ബന്ദ് ഭാഗികമാകാൻ സാധ്യത. ഓഗസ്റ്റ് 13ന് രാവിലെ 6 മുതൽ വൈകുന്നേരം ആറുവരെയാണ് സംസ്ഥാനവ്യാപകമായി ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ബന്ദ് പിൻവലിക്കണമെന്ന് കർണാടക മുഖ്യമന്ത്രി ഡികെ ശിവകുമാർ മുൻ എംഎൽഎയും കന്നഡ പ്രോ - ഓർഗനൈസേഷൻസ് ഫെഡറേഷന്റെ പ്രസിഡന്റുമായ വാട്ടാൾ നാഗരാജിനോട് അഭ്യർഥിച്ചു. ബന്ദ് തുടരുമെന്ന സൂചനകളാണ് അദ്ദേഹം നൽകിയത്.
ബന്ദിൽ സ്കൂളുകൾ അടച്ചിടണമെന്ന ആഹ്വാനം കർണാടക അസോസിയേറ്റഡ് സ്കൂൾ മാനേജ്മെന്റ്സ് (കെഎഎംഎസ്) പിൻവലിച്ചു. അധ്യാപക ക്ഷാമം നേരിടുന്ന എയ്ഡഡ് സ്കൂളുകളിൽ അധ്യയന ദിവസങ്ങൾ നഷ്ടപ്പെടാൻ ഇടയാക്കുമെന്നും SIR ജോലികൾ നീട്ടുമെന്നും അവർ വാദിച്ചു. ബന്ദിന് ധാർമ്മികവും സമാധാനപരവുമായ പിന്തുണ നൽകുമെന്ന് കെഎഎംഎസ് പറഞ്ഞു. ക്ലാസുകൾ തടസ്സപ്പെടുത്താതെ പ്രതീകാത്മകമായി കറുത്ത റിബണുകളോ കറുത്ത ബാൻഡുകളോ ധരിക്കാൻ സ്കൂൾ മാനേജ്മെന്റുകൾ, അധ്യാപക ജീവനക്കാർ, മറ്റ് ജീവനക്കാർ എന്നിവരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ബന്ദിനുള്ള പിന്തുണ കർണാടകയിലെ അസോസിയേറ്റഡ് പ്രൈമറി, സെക്കൻഡറി സ്‌കൂൾ മാനേജ്‌മെന്റ് പിൻവലിച്ചു. തിങ്കളാഴ്ച ബാംഗ്ലൂർ ഹോട്ടൽസ് അസോസിയേഷൻ ബന്ദിന് ധാർമ്മിക പിന്തുണ നൽകുമെന്ന് അറിയിച്ചിരുന്നു. എന്നാൽ മഴ ഉൾപ്പെടെയുള്ള കാരണങ്ങൾ ചൂണ്ടിക്കാട്ടി ബന്ദ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
അടച്ചുപൂട്ടൽ ഉണ്ടാകുമെങ്കിലും സ്കൂളുകൾ, ബാങ്കുകൾ തുടങ്ങിയ അവശ്യ സേവനങ്ങൾ തുടർന്നും പ്രവർത്തിക്കുമെന്നാണ് റിപ്പോർട്ട്. അന്തർ സംസ്ഥാന ബസുകൾ ഉൾപ്പെടെയുള്ള ഗതാഗത സേവനങ്ങൾക്ക് തടസ്സങ്ങൾ നേരിടേണ്ടി വന്നേക്കാം. അനിഷ്ട സംഭവങ്ങളുണ്ടായാൽ വ്യാപാര സ്ഥാപനങ്ങൾ അടച്ചിടാൻ സാധ്യതയുണ്ട്. ബസുകളും ടാക്സികളും ഉൾപ്പെടെയുള്ള പൊതുഗതാഗത സംവിധാനങ്ങൾ തടസ്സപ്പെട്ടേക്കും. ബെംഗളൂരുവിലെ പ്രാദേശിക ഗതാഗതത്തെ ബന്ദ് വലിയതോതിൽ ബാധിക്കില്ല. സ്കൂളുകളും ബാങ്കുകളും പ്രവർത്തിക്കാൻ സാധ്യതയുണ്ടെങ്കിലും ബന്ദിനോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് നിരവധി കടകളും അവശ്യ സേവനങ്ങൾ ഒഴികെയുള്ളവയും അടച്ചിടാൻ സാധ്യതയുണ്ട്.
പലയിടത്തും വാഹനഗതാഗതത്തെ ബന്ദ് കാര്യമായി ബാധിക്കാൻ സാധ്യതയുണ്ട്. അന്തർസംസ്ഥാന ബസ് സർവീസ്, ചരക്ക് നീക്കം, സ്വകാര്യ വാഹനങ്ങൾ എന്നിവയുടെ സഞ്ചാരത്തെ ബാധിക്കും. അട്ടിബെലെ ക്രോസിങ്ങിൽ കാലതാമസവും വഴിതിരിച്ചുവിടലും ഉണ്ടാകും. ബെംഗളൂരുവിലെയും മൈസൂരുവിലെയും ഹോട്ടൽ ഉടമകൾ, മറ്റ് സ്ഥാപനങ്ങൾ എന്നിവ ബന്ദിനോട് സഹകരിക്കണമെന്ന് നാഗരാജ് അഭ്യർഥിച്ചു.
അടച്ചുപൂട്ടൽ ഉണ്ടാകുമെങ്കിലും സ്കൂളുകൾ, ബാങ്കുകൾ തുടങ്ങിയ അവശ്യ സേവനങ്ങൾ തുടർന്നും പ്രവർത്തിക്കുമെന്നാണ് റിപ്പോർട്ട്. അന്തർ സംസ്ഥാന ബസുകൾ ഉൾപ്പെടെയുള്ള ഗതാഗത സേവനങ്ങൾക്ക് തടസ്സങ്ങൾ നേരിടേണ്ടി വന്നേക്കാം. അനിഷ്ട സംഭവങ്ങളുണ്ടായാൽ വ്യാപാര സ്ഥാപനങ്ങൾ അടച്ചിടാൻ സാധ്യതയുണ്ട്. ബസുകളും ടാക്സികളും ഉൾപ്പെടെയുള്ള പൊതുഗതാഗത സംവിധാനങ്ങൾ തടസ്സപ്പെട്ടേക്കും. ബെംഗളൂരുവിലെ പ്രാദേശിക ഗതാഗതത്തെ ബന്ദ് വലിയതോതിൽ ബാധിക്കില്ല. സ്കൂളുകളും ബാങ്കുകളും പ്രവർത്തിക്കാൻ സാധ്യതയുണ്ടെങ്കിലും ബന്ദിനോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് നിരവധി കടകളും അവശ്യ സേവനങ്ങൾ ഒഴികെയുള്ളവയും അടച്ചിടാൻ സാധ്യതയുണ്ട്.
പലയിടത്തും വാഹനഗതാഗതത്തെ ബന്ദ് കാര്യമായി ബാധിക്കാൻ സാധ്യതയുണ്ട്. അന്തർസംസ്ഥാന ബസ് സർവീസ്, ചരക്ക് നീക്കം, സ്വകാര്യ വാഹനങ്ങൾ എന്നിവയുടെ സഞ്ചാരത്തെ ബാധിക്കും. അട്ടിബെലെ ക്രോസിങ്ങിൽ കാലതാമസവും വഴിതിരിച്ചുവിടലും ഉണ്ടാകും. ബെംഗളൂരുവിലെയും മൈസൂരുവിലെയും ഹോട്ടൽ ഉടമകൾ, മറ്റ് സ്ഥാപനങ്ങൾ എന്നിവ ബന്ദിനോട് സഹകരിക്കണമെന്ന് നാഗരാജ് അഭ്യർഥിച്ചു.
