6 വയസുകാരിയെ പീഡിപ്പിച്ചു; 15 ദിവസത്തിനകം വധശിക്ഷ വിധിച്ച് കോടതി


ആറു വയസുകാരിയെ ബലാൽസംഗം ചെയ്ത പ്രതിക്ക് 15 ദിവസം െകാണ്ട് വാദം പൂർത്തിയാക്കി വധശിക്ഷ വിധിച്ച് ബിഹാറിലെ അരാറിയയിലെ പ്രത്യേക പോക്സോ അതിവേഗ കോടതി. ആറുവയസുമാത്രമുള്ള ദലിത് പെൺകുട്ടിയെയാണ് 48കാരൻ മുഹമ്മദ് മേജർ ബലാൽസംഗം ചെയ്തത്. സ്പെഷ്യൽ ജ‍ഡ്ജ് ശശികാന്ത് റായ് ആണ് കുറ്റപത്രം സമർപ്പിച്ച് 15 ദിവസത്തിനുള്ളിൽ വിധി പറഞ്ഞത്.

വധശിക്ഷയ്ക്കൊപ്പം 10,000 രൂപ പിഴയും 10 ലക്ഷം രൂപ കുട്ടിയ്ക്ക് നൽകണമെന്നും കോടതി വിധിച്ചു. 2021 ഡിസംബർ ഒന്നിനായിരുന്നു ഇയാൾ കുട്ടിയെ ബലാൽസംഗത്തിന് ഇരയാക്കിയത്. പിന്നാലെ പരാതി ഉയർന്നതോടെ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. അന്വേഷണ ഉദ്യോഗസ്ഥയായ റിത കുമാരി ജനുവരി 12-ാം തീയതി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. പിന്നാലെ കോടതി അതിവേഗം വിചാരണ തുടങ്ങി. ജനുവരി 20-ാം തീയതി കേസ് പരിഗണിച്ച കോടതി 22-ാം തീയതി പ്രതിക്കെതിരേയുള്ള കുറ്റങ്ങൾ ചുമത്തി. തുടർന്ന് 25-ാം തീയതി പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും ജനുവരി 27-ന് വധശിക്ഷ വിധിക്കുകയുമായിരുന്നു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍