തമിഴ്‌നാട്ടിൽ എത്തിപ്പെട്ട മലയാളി കുട്ടി': സന്ദേശം പഴയതാണ്
അന്വേഷണം
സന്ദേശത്തിൽ കുട്ടിയെ കണ്ടെത്തിയ സ്ഥലം, തീയതി, ബന്ധപ്പെടേണ്ട നമ്പർ തുടങ്ങിയ വിവരങ്ങളൊന്നും തന്നെ നൽകിയിട്ടില്ലാത്തതിനാൽ സംഭവത്തെക്കുറിച്ച് വ്യക്തതക്കുറവുണ്ട്. തുടർന്ന്, ഇത് യഥാർത്ഥത്തിലുള്ളതാണോ എന്നറിയാൻ കേരള പോലീസിന്റെ ഇൻഫർമേഷൻ സെന്ററിൽ ബന്ധപ്പെട്ടു. സന്ദേശത്തിനൊപ്പമുള്ള ചിത്രം ഏതാനും വർഷങ്ങളായി പ്രചരിക്കുന്നതാണെന്ന് അവർ അറിയിച്ചു. മലയാളിയായ കുട്ടിയെ അയൽ സംസ്ഥാനത്ത് കണ്ടെത്തിയതുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും കേരള പോലീസിന്റെ എമർജൻസി നമ്പറിൽ (112) ഈ അടുത്ത് റിപ്പോർട്ട് ചെയ്തിട്ടില്ല. കേരളത്തിലെ റെയിൽവേ പോലീസിലും ഡിസ്ട്രിക്റ്റ് ക്രൈം റെക്കോഡ്സ് ബ്യൂറോയിലും സന്ദേശത്തിൽ പറയുന്നതുമായി ബന്ധപ്പെട്ട വിവരങ്ങളില്ലെന്നും അവർ വ്യക്തമാക്കി.
വസ്തുതാ പരിശോധനയ്ക്കായി തമിഴ്നാട് റെയിൽവേ പോലീസിന്റെ ഹെൽപ് ലൈൻ നമ്പറിൽ ബന്ധപ്പെട്ടു. പ്രചാരണങ്ങളിൽ പറയുന്നതുപോലൊരു സംഭവത്തെക്കുറിച്ച് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് അവർ വ്യക്തമാക്കി. മുൻ വർഷങ്ങളിലെപ്പോഴെങ്കിലുമുണ്ടായ സംഭവമാണോ എന്നത് സംബന്ധിച്ചും വിവരം ലഭ്യമല്ല. സാധാരണഗതിയിൽ ഇത്തരം സംഭവങ്ങളിൽ രക്ഷിതാക്കളെ കണ്ടെത്തി കുട്ടികളെ കൈമാറുകയോ അവരെ സുരക്ഷാ കേന്ദ്രങ്ങളിലേക്ക് മാറ്റുകയോ ചെയ്യാറാണ് പതിവ്. എന്നാൽ, ഈ ചിത്രത്തിലെ കുട്ടിയുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും റെയിൽവേ പോലീസ് അറിയിച്ചു.
തുടർന്നുള്ള അന്വേഷണത്തിൽ, ഈ ചിത്രം 2017 മുതൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നതായി കണ്ടെത്തി. എന്നാൽ, ചിത്രത്തിന്റെ ഉറവിടം, കുട്ടിയുടെ പേര് തുടങ്ങിയ വിവരങ്ങൾ ലഭ്യമായില്ല.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍