വയനാട് കള്ളാടി മണ്ണിടിച്ചില്‍; കാണാതായവര്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു

വയനാട്: വയനാട് കള്ളാടി മണ്ണിടിച്ചിലെ തുടര്‍ന്ന് കാണാതായവര്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു. നാല് സോണുകളായി തിരിച്ചാണ് തിരച്ചില്‍. എന്‍ഡിആര്‍എഫ്, ഫയര്‍ഫോഴ്സ്, സിവില്‍ ഡിഫന്‍സ് സംഘങ്ങള്‍ പരിശോധന നടത്തുക. ദുരന്തബാധിത പ്രദേശം മുഖ്യമന്ത്രി വി ഡി സതീശന്‍ ഇന്ന് സന്ദര്‍ശിക്കും. സുരക്ഷ മുന്‍നിര്‍ത്തി ദുരന്തബാധിത മേഖലയില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി.

റവന്യൂ മന്ത്രി എ പി അനില്‍കുമാര്‍, വയനാട് ജില്ലയുടെ ചുമതലയുള്ള മന്ത്രി ടി സിദ്ദിഖ് എന്നിവരുടെ സാന്നിധ്യത്തില്‍ ഇന്നലെ രാത്രി കലക്ടര്‍, ഡിഐജി, എസ്പി, റവന്യൂ ഉദ്യോഗസ്ഥര്‍, ആശുപത്രി അധികൃതര്‍ എന്നിവര്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് രക്ഷാപ്രവര്‍ത്തനങ്ങളുടെ തുടര്‍നടപടികള്‍ തീരുമാനിച്ചത്.

സുരക്ഷ മുന്‍നിര്‍ത്തി ഇന്ന് കള്ളാടി ദുരന്തബാധിത പ്രദേശത്ത് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മണ്ണിടിച്ചിലിലില്‍ മരിച്ച മൂന്ന് ഇതര സംസ്ഥാന തൊഴിലാളികളുടെയും മൃതദേഹങ്ങള്‍ ഇന്ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എമ്പാം ചെയ്ത ശേഷം സ്വന്തം നാട്ടിലേക്ക് കൊണ്ടുപോകും.


അതേസമയം, അപകടത്തില്‍ പരിക്കേറ്റ് മേപ്പാടി വിംസ് ആശുപത്രിയില്‍ കഴിയുന്ന മധ്യപ്രദേശ് സ്വദേശി ദിലീപിന്റെ നില അതീവ ഗുരുതരമായി തുടരുകയാണ്. നിലവില്‍ 41 കുടുംബങ്ങളിലായി 140 പേരാണ് മേപ്പാടി പോളിടെക്നിക്കിലെ ദുരിതാശ്വാസ ക്യാമ്പിലുള്ളത്. ഉച്ചയ്ക്ക് ഒരു മണിയോടെ മുഖ്യമന്ത്രി വി.ഡി. സതീശന്‍ ദുരന്തസ്ഥലം സന്ദര്‍ശിക്കും.